വീടിനു തീപിടിച്ചു വയോധിക വെന്തുമരിച്ചു

02:31 AM Dec 13, 2018 | Deepika.com
കായംകുളം: കണ്ടല്ലൂരിൽ വീടിനു തീ പിടിച്ചതിനെ തുടർന്ന് വയോധിക ദാരുണമായി വെന്തുമരിച്ചു. പുല്ലുകുളങ്ങര കണ്ടല്ലൂർ വടക്ക് വാഴുവേലിൽ വീട്ടിൽ പരേതനായ പരമേശ്വരൻ നായരുടെ ഭാര്യ ശങ്കരി (90) ആണ് മരിച്ചത്. കായംകുളത്ത് നിന്നും അഗ്നിശമന സേനയെത്തി തീയണച്ച് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും വീടിന്‍റെ അടുക്കളയിൽ വെന്തു മരിച്ചനിലയിലായിരുന്നു ശങ്കരിയുടെ മൃതദേഹം കണ്ടെത്തിയത്.

ഇന്നലെ രാവിലെ 8.30നായിരുന്നു സംഭവം. പ്രായാധിക്യത്താൽ ഓർമക്കുറവുള്ള ഇവർ കുടുംബ വീട്ടിൽ തനിച്ചാണ് താമസിക്കുന്നത്. കുടുംബ വീടിനു സമീപത്തുള്ള മക്കളുടെ വീടുകളിൽ നിന്നും ഭക്ഷണം കഴിച്ച ശേഷം ബാക്കി മുഴുവൻ സമയവും കുടുംബ വീട്ടിലാണ് ഇവർ കഴിഞ്ഞിരുന്നതെന്നു ബന്ധുക്കൾ പറഞ്ഞു. ഉണങ്ങിയ ഓലകളും കരിയിലയുമൊക്കെ വീടിനകത്തും പുറത്തും ഇവർ ശേഖരിച്ചു വയ്ക്കാറുണ്ടായിരുന്നു.

അടുക്കളയിലെ അടുപ്പിൽ കൂട്ടിവെച്ചിരുന്ന കരീലക്ക് തീ കൊടുക്കവെ തീ ആളിപ്പടരുകയായിരുന്നു എന്നാണ് നിഗമനം. സമീപത്ത് ജോലിക്ക് ഉണ്ടായിരുന്ന തൊഴിലുറപ്പ് സ്ത്രീകളാണ് വീട് കത്തുന്നത് ആദ്യം കണ്ടത്. പിന്നീട് നാട്ടുകാർ ഫയർഫോഴ്സിൽ വിവരം അറിയിച്ചതിനെ തുടർന്ന് അഗ്നിശമന സേനയെത്തി തീ അണയ്ക്കുകയായിരുന്നു. കനകക്കുന്ന് പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.