പിറവം പള്ളി പ്രശ്നം: സർക്കാർ മന്ത്രിസഭാ ഉപസമിതി രൂപീകരിക്കണമെന്നു യാക്കോബായ സഭ

01:08 AM Dec 12, 2018 | Deepika.com
പിറവം: പിറവം പള്ളി പ്രശ്നത്തിൽ തർക്കം പരിഹരിക്കുന്നതിനായി മന്ത്രിസഭ ഉപസമിതി രൂപീകരിക്കണമെന്നു യാക്കോബായ സഭയുടെ എപ്പിസ്കോപ്പൽ സുന്നഹദോസിൽ ആവശ്യമുയർന്നു. സമിതി ഇരുസഭകളുമായി ചർച്ച നടത്തുന്നതിന് മുന്നോട്ടുവരണം. ഇന്നലെ രാവിലെ പിറവം വലിയ പള്ളിയിലാണ് യാക്കോബായ സഭയുടെ അടിയന്തര സുന്നഹദോസ് നടന്നത്.

സഭയുടെ മേലധ്യക്ഷൻ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവ മുന്നോട്ടുവച്ച മൂന്ന് നിർദേശങ്ങൾ യോഗം ചർച്ച ചെയ്ത് അംഗീകരിച്ചു. സുന്നഹദോസ് സെക്രട്ടറി ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയടക്കം സഭയിലെ 26 മെത്രാപ്പോലിത്തമാർ സുന്നഹദോസിൽ പങ്കെടുത്തിരുന്നു. പിറവം വലിയ പള്ളി പ്രശ്നം യാക്കോബായ സഭ ഏറ്റെടുത്തിരിക്കുകയാണന്ന് സഭയുടെ മാധ്യമ വക്താവ് കുര്യാക്കോസ് മാർ തെയാഫിലോസ് മെത്രാപ്പോലീത്ത പറഞ്ഞു. ദേവാലയങ്ങളുമായി ബന്ധപ്പെട്ട് നിലവിലുള്ള കേസുകൾ പിൻവലിച്ച് സമവായ ചർച്ചയിലൂടെ തർക്കങ്ങൾക്ക് പരിഹാരം കാണുകയാണ് വേണ്ടത്. യാക്കോബായ-ഓർത്തഡോക്സ് വിഭാഗങ്ങൾ ഇരുസഭകളായി പിരിഞ്ഞ് സഹോദര സഭകളായി നിലകൊണ്ട് പരസ്പര സഹായത്തിലൂടെ മുന്നോട്ടുപോകണം.

യാക്കോബായ സഭയ്ക്ക് ഭൂരിപക്ഷമുള്ള പളളികൾ വിട്ടുനൽകാൻ തയാറാകേണ്ടതാണ്. ഓർത്തഡോക്സ് സഭയ്ക്ക് ഭൂരിപക്ഷമുള്ള പള്ളികൾ അവർക്കുതന്നെ ഭരണം നടത്താവുന്നതാണ്. വരുന്ന ഞായറാഴ്ച യാക്കോബായ സഭയുടെ എല്ലാ ദേവാലയങ്ങളിലും ഇക്കാര്യം ആവശ്യപ്പെട്ട് ഇടവക വിശ്വാസികൾ റാലി നടത്തും. പള്ളികൾ സ്ഥാപിക്കുന്പോഴുമുള്ള സ്ഥാപനോദ്ദേശ്യം സംരക്ഷിക്കപ്പെടേണ്ടതാണന്നും സുന്നഹദോസ് അഭിപ്രായപ്പെട്ടു.

കേസ് മാറ്റാനുള്ള നീക്കം ദൗർഭാഗ്യകരമെന്ന്

പിറവം: സഭാതർക്കങ്ങൾ സംബന്ധിച്ച് ഹൈക്കോടതിയിലുള്ള കേസുകൾ നിലവിലുള്ള ജസ്റ്റീസുമാരായ ദേവൻ രാമചന്ദ്രൻ, പി.ആർ. രാമചന്ദ്രൻ എന്നിവരുൾപ്പെട്ട ബഞ്ചിൽനിന്നു മാറ്റാനുള്ള നീക്കം ഏറെ ദൗർഭാഗ്യകരമാണന്ന് യാക്കോബായ സഭയുടെ മാധ്യമ വ്യക്താവ് കുര്യാക്കോസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്ത പത്രസമ്മേളനത്തിൽ പറഞ്ഞു.

യാക്കോബായ സഭയ്ക്കുവേണ്ടി ഹർജി കൊടുത്തിരുന്നവരിൽ ഒരാളാണ് ബെഞ്ച് മാറ്റണമെന്ന് ആവശ്യപ്പെട്ടത്. ഇതിൽ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നു പരിശോധിക്കേണ്ടതാണ്. യാക്കോബായ സഭയ്ക്കുവേണ്ടി കേസുകൾ വാദിച്ചയാളാണ് ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ എന്നാണ് ഹർജിക്കാരൻ പറഞ്ഞിരിക്കുന്നത്.

നിലവിലുള്ള ബെഞ്ച് നീതിപൂർവമായാണ് വാദം കേട്ടുകൊണ്ടിരുന്നത്. വിധി നടപ്പാക്കുന്നതിന് മാർച്ച് 31 വരെ സുപ്രീംകോടതി സമയം അനുവദിച്ചിരിക്കുന്നതുമാണ്. പള്ളി തർക്കവുമായി ബന്ധപ്പെട്ട് മറ്റൊരു കേസിൽ സുപ്രീംകോടതി സമവായ ചർച്ചയിലൂടെ പരിഹരിക്കാൻ നിർദേശിച്ചിട്ടുള്ളതാണന്ന് മാർ തെയോഫിലോസ് പറഞ്ഞു.