മാധ്യമ നിയന്ത്രണത്തിനുള്ള സർക്കുലറിനെതിരേ ഐഎൻഎസ് നിവേദനം നൽകി

01:08 AM Dec 12, 2018 | Deepika.com
(ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റി (ഐഎൻഎസ്), കേരള റീജണൽ കമ്മിറ്റി മുഖ്യമന്ത്രിക്ക് സമർപ്പിച്ച നിവേദനത്തിന്‍റെ പൂർണരൂപം)

നമ്മുടെ നവോത്ഥാന മൂല്യങ്ങൾ വീണ്ടെടുക്കാനുള്ള അങ്ങയുടെ ശ്രമങ്ങൾക്കു ഞങ്ങൾ വിജയം ആശംസിക്കുന്നു. അതേസമയം സ്വതന്ത്ര മാധ്യമപ്രവർത്തനത്തിനു നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ടു സംസ്ഥാന ആഭ്യന്തര വകുപ്പ് നവംബർ 15-ന് പുറപ്പെടുവിച്ച സർക്കുലർ നവോത്ഥാനത്തിനുവേണ്ടി നിലകൊള്ളുന്ന ഒരു സർക്കാരിനു ചേരാത്തതാണ് എന്നു ചൂണ്ടിക്കാണിക്കുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. സ്വതന്ത്ര മാധ്യമ പ്രവർത്തനം എന്നതു ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ ആണിക്കല്ലാണ് എന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ.

അങ്ങയുടെ ചുമതലയിലുള്ള ആഭ്യന്തരവകുപ്പിൽനിന്നുള്ള ഈ സർക്കുലർ മാധ്യമ സ്വാതന്ത്ര്യത്തെ പിറകോട്ടു വലിക്കുന്നുവെന്നു മാത്രമല്ല, ഇടതുപക്ഷ സർക്കാരുകൾ എക്കാലവും ഉയർത്തിപ്പിടിച്ചതും ഇപ്പോഴും ഉയർത്തിപ്പിടിക്കുന്നതുമായ ആവിഷ്കാര സ്വാതന്ത്ര്യത്തിനു കടകവിരുദ്ധവുമാണ്.

ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്‍റിന്‍റെ അനുമതിയോടെ മാത്രമേ ഇനി മാധ്യമങ്ങൾക്കു മുഖ്യമന്ത്രിയും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും അടക്കമുള്ള പ്രമുഖരെ കാണാനാവൂ എന്ന വ്യവസ്ഥ നമ്മളെല്ലാം മറക്കാനാഗ്രഹിക്കുന്ന അടിയന്തരാവസ്ഥ കാലത്തെ ഓർമിപ്പിക്കുന്നു എന്നു പറയേണ്ടിവന്നതിൽ ഞങ്ങൾക്കു ഖേദമുണ്ട്.

കേരളത്തിലെ മാധ്യമങ്ങളും മാധ്യമപ്രവർത്തകരും ഏതെങ്കിലും സർക്കാർ വകുപ്പിന്‍റെ ദയാദാക്ഷിണ്യത്തിനു വഴങ്ങി പ്രവർത്തിക്കണം എന്ന നിർദേശം ഒട്ടും ജനാധിപത്യപരമല്ല. ആയതിനാൽ പ്രസ്തുത മാർഗനിർദേശങ്ങൾ അപ്പാടെ പിൻവലിക്കാൻ ബഹുമാനപ്പെട്ട മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് ഐഎൻഎസ് കേരള റീജണൽ കമ്മിറ്റി ശക്തമായി ആവശ്യപ്പെടുന്നു.