കൊച്ചി: ശബരിമലയിൽ നിരോധനാജ്ഞ ലംഘിച്ചു സംഘം ചേർന്നതിനും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസപ്പെടുത്തിയതിനും അറസ്റ്റിലായ മലയാറ്റൂർ ആയുർവേദ ഡിസ്പൻസറി ഫാർമസിസ്റ്റ് ആർ. രാജേഷിനെ സർക്കാർ സർവീസിൽനിന്നു സസ്പെൻഡ് ചെയ്തു.
സർക്കാർ ഉദ്യോഗസ്ഥൻ സർവീസ് ചട്ടം ലംഘിച്ചെന്നു കാട്ടിയാണു സസ്പെൻഷൻ. വകുപ്പ് മേധാവിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ആയുർവേദ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. ഉഷയാണ് സസ്പെൻഡ് ചെയ്തത്.
18നു സന്നിധാനത്തു നടന്ന പ്രതിഷേധത്തിന്റെ പേരിൽ രാജേഷിനെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തിരുന്നു. അറസ്റ്റിലായ രാജേഷ് റിമാൻഡിലുമായി. കെആർഎസ് റൂൾ 55 പാർട്ട് ഒന്ന് പ്രകാരം രാജേഷിന് അനുവദനീയമായ ഉപജീവന ബത്ത ലഭിക്കുമെന്നു സസ്പെൻഷൻ ഉത്തരവിലുണ്ട്. രാജേഷ് എറണാകുളത്തെ ആർഎസ്എസ് സംഘടനാ ചുമതലക്കാരനും ശബരിമല കർമസമിതി കണ്‍വീനറുമാണ്. തൊടുപുഴ സ്വദേശിയായ രാജേഷ് പെരുന്പാവൂരിൽനിന്നു വിവാഹം കഴിച്ചശേഷം അവിടെ താമസിച്ചുവരികയായിരുന്നു.
സന്നിധാനത്ത് പ്രതിഷേധിച്ച സർക്കാർ ഉദ്യോഗസ്ഥനെസസ്പെൻഡ് ചെയ്തു
01:01 AM Nov 21, 2018 | Deepika.com