കുമളി: മുല്ലപ്പെരിയാർ മേൽനോട്ട ഉപസമിതി ഇന്നലെ അണക്കെട്ട് സന്ദർശിച്ചു. വള്ളക്കടവിൽനിന്നു പെരിയാർ ടൈഗർ റിസർവിലൂടെ അണക്കെട്ടിലേക്കുള്ള റോഡ് സഞ്ചാരയോഗ്യമാക്കണമെന്നും സ്പിൽവേ ഉയർത്തിയപ്പോഴുള്ള വെള്ളപ്പാച്ചിലിൽ ഒലിച്ചുപോയ റോഡിലെ പാലം പുനർനിർമിക്കണമെന്നും തമിഴ്നാട് ആവശ്യപ്പെട്ടു.
വനംവകുപ്പിന്റെയും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെയും അനുമതിവേണ്ട വിഷയമായതിനാൽ തീരുമാനങ്ങളെടുക്കാൻ കഴിയില്ലെന്നു കേരളം അറിയിച്ചു.ഉപസമിതി ചെയർമാൻ വി.എസ്. രാഗേഷ്, കേരളത്തിന്റെ പ്രതിനിധികളായ ഗിരിജാബായി, എം. പ്രസീത്, തമിഴ്നാട് പ്രതിനിധികളായ കെ. സുബ്രഹ്മണ്യം, സാം ഇർവിൻ എന്നിവരാണ് സന്ദർശകസംഘത്തിലുണ്ടായിരുന്നത്. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഇന്നലെ 129.4 അടിയാണ്.
മുല്ലപ്പെരിയാർ മേൽനോട്ട സമിതി ഡാം സന്ദർശിച്ചു
12:51 AM Nov 21, 2018 | Deepika.com