കൊച്ചി : ഭിന്നശേഷി സർട്ടിഫിക്കറ്റുകൾ വ്യാപകമായി ദുരുപയോഗപ്പെടുത്തുന്നുവെന്ന് ഇന്ത്യൻ അസോസിയേഷൻ ഓഫ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് കേരള ഘടകം (ഐഎസിപികെആർ) . താത്കാലികമായി യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കാതെ നിയമനം നേടിയിട്ടുള്ളവരും മതിയായ യോഗ്യതയില്ലാത്തവരായ സ്വകാര്യ മേഖലയിലെ ചിലരും സൈക്യാട്രിസ്റ്റുകളും നൽകുന്ന സർട്ടിഫിക്കറ്റുകൾ വ്യാപകമായി ദുരുപയോഗപ്പെടുത്തുന്നുണ്ട്. 21 വിഭാഗത്തിൽപ്പെട്ട ഭിന്നശേഷി ക്കാരിൽ പകുതിയിൽ ഏറെ വിഭാഗങ്ങളിൽ പെട്ടവർക്കും സർട്ടിഫിക്കറ്റുകൾ നൽകേണ്ടത് ക്ലിനിക്കൽ സൈക്കോളജിസ്റ്റുകൾ ഉൾപ്പെട്ട മെഡിക്കൽ ബോർഡായിരിക്കണമെന്ന കേന്ദ്ര സർക്കാരിന്റെ ചട്ടം പൂർണമായും അട്ടിമറിക്കപ്പെടുന്നതായും സമ്മേളനം വിലയിരുത്തി.
ബിനോയ് വിശ്വം എംപി സെമിനാർ ഉദ്ഘാടനം ചെയ്തു. ഡോ. സാനി വർഗീസ് മുഖ്യ പ്രഭാഷണം നടത്തി. അമൃത ക്ലിനിക്കൽ സൈക്കോളജി വിഭാഗം അസി. പ്രഫസർ ആർ. ശ്രീഹരി, ഐഎൻഎച്ച്എസ് സഞ്ജീവനി ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഷറിക്ക ഷാം എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
ഇന്ത്യൻ അസോസിയേഷൻ ഓഫ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ്സ് കേരള ഘടകം, ഡിപ്പാർട്ട്മെന്റ് ഓഫ് ക്ലിനിക്കൽ സൈക്കോളജി, അമൃത മെഡിക്കൽ കോളജ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് സെമിനാർ സംഘടിപ്പിച്ചത്. സംഘടനയുടെ വെബ്സൈറ്റ് പ്രകാശനവും മാധ്യമ പുരസ്കാര വിതരണവും ബിനോയ് വിശ്വം നിർവഹിച്ചു.
ഭിന്നശേഷി സർട്ടിഫിക്കറ്റുകൾ ദുരുപയോഗപ്പെടുത്തുന്നു: ഐഎസിപികെആർ
12:44 AM Nov 21, 2018 | Deepika.com