ശബരിമല: സന്നിധാനത്തു ശരണം വിളിച്ച തീർഥാടകസംഘത്തിനു നേരെ വീണ്ടും പോലീസ്. ഇന്നലെ രാത്രി പത്തോടെ സന്നിധാനത്ത് എത്തിച്ചേർന്ന അമ്പലപ്പുഴയിൽ നിന്നുള്ള ഇരുപതംഗ സംഘത്തിനു നേരേയാണു നടപടിയുമായി പോലീസ് എത്തിയത്. വാവരു നടയ്ക്കു സമീപം നിന്നു ശരണം വിളിച്ച സംഘത്തെ പോലീസ് മാളികപ്പുറത്തെ ശുചിമുറിക്കു സമീപത്തേക്കുനീക്കി.
ഇവർ ശരണം വിളിച്ചു നീങ്ങുന്നതു കണ്ട് ആലുവായിൽ നിന്നുള്ള തീർഥാടക സംഘവും ഇവർക്കൊപ്പം കൂടി. സന്നിധാനത്തു നിന്ന് ഹരിവരാസനം കേൾക്കണമെന്ന് ഇവർ ആവശ്യപ്പെട്ടെങ്കിലും പോലീസ് ഇതു അനുവദിച്ചില്ല. നിരോധനാജ്ഞ നിലനിൽക്കുന്ന ശബരിമലയിൽ കൂട്ടംകൂടി ശരണം വിളിക്കരുതെന്നാണ് പോലീസ് നിലപാട്.ഞായറാഴ്ച രാത്രി വൈകിയും ശരണം വിളിച്ചവരെ പോലീ സ് അറസ്റ്റ് ചെയ്തിരുന്നു.
സന്നിധാനത്തു ശരണം വിളിച്ചവരെ പോലീസ് നീക്കി
02:35 AM Nov 20, 2018 | Deepika.com