പന്പയിലെ മണ്ണ് നീക്കാൻ കേന്ദ്രം അനുമതി നൽകിയില്ലെന്ന്

01:52 AM Nov 18, 2018 | Deepika.com
തിരുവനന്തപുരം: പന്പയിൽ ഇപ്പോൾ അനുഭവപ്പെടുന്ന പല അസൗകര്യങ്ങളുടെയും കാരണം കേന്ദ്രസർക്കാരിന്‍റെ നിലപാടാണെന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ.

പ്രളയത്തിൽ പന്പയിലടിഞ്ഞ മണ്ണ് നീക്കാനോ വിൽക്കാനോ കേന്ദ്ര പരിസ്ഥിതി വകുപ്പ് അനുവദിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് പന്പയിൽ മിനിമം സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളത്. ഇക്കാര്യം ചൂണ്ടിക്കാട്ടി പലവട്ടം കേന്ദ്രത്തിന് കത്ത് അയച്ചിട്ടും പ്രതികരിച്ചില്ല. എന്നിട്ട് ശബരിമലയിലെ സൗകര്യ കുറവിന്‍റെ പേരിൽ ഹീന കൃത്യങ്ങളാണു നടത്തുന്നത്. തീർഥാടകരെത്തുന്പോൾ വിരിവച്ചു വിശ്രമിക്കാനുള്ള നടപ്പന്തലിനെ തുലാമാസ പൂജാവേളയിൽ സമരത്തിനെത്തിയ ആർഎസ്എസുകാർ താവളമാക്കി. സമരക്കാർ നടപ്പന്തൽ സ്ഥിരതാമസത്തിന് എടുത്താൽ പ്രയാസമുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.