ഇടുക്കി: ഗജ ചുഴലിക്കാറ്റിനെത്തുടർന്ന് മൂന്നാർ ഉൾപ്പെടെയുളള ഹൈറേഞ്ച് പ്രദേശങ്ങളിൽ ശക്തമായ മഴയും ഉരുൾപൊട്ടലും വെള്ളപ്പൊക്കവും. വട്ടവടയിൽ ഉരുൾപൊട്ടലിൽ അറുപതോളം വീടുകൾ തകർന്നു. അറുപതോളം ഇടങ്ങളിൽ മണ്ണിടിച്ചിലും പത്തോളം ഇടങ്ങളിൽ ഉരുൾപൊട്ടലും ഉണ്ടായി. ഇന്നലെ വൈകുന്നേരം ആറോടെ കല്ലാർകുട്ടി ഡാമിന്റെ ആറു ഷട്ടറുകൾ തുറന്നുവിട്ടു. വട്ടവടയിൽ ഉരുൾപൊട്ടലിൽ അകപ്പെട്ട നാലു കുടുംബങ്ങളെ മണിക്കൂറുകൾക്കു ശേഷമാണ് രക്ഷപ്പെടുത്താനായത്.
മഹാപ്രളയത്തിൽ തകർന്ന മൂന്നാർ പെരിയവരയിൽ താൽക്കാലികമായി നിർമിച്ച പാലം കനത്തമഴയെ തുടർന്ന് തകർന്നു. ഇതോടെ മൂന്നാർ - ഉടുമൽപേട്ട സംസ്ഥാനാന്തര പാതയിൽ ഗതാഗതം നിലച്ചു. വിനോദയാ ത്രികർക്കും നാട്ടുകാർക്കും മറുഭാഗത്തേക്കു കടക്കാനായില്ല.
എറണാകുളം ജില്ലയിൽ കൂത്താട്ടുകുളത്ത് അർജുനൻമലയിൽ ഉരുൾപൊട്ടി. ആളപായമില്ല.
കനത്ത മഴ, ഹൈറേഞ്ചിൽ ഉരുൾപൊട്ടൽ
12:58 AM Nov 17, 2018 | Deepika.com