കോട്ടയം: തൃപ്തി ദേശായി ഉൾപ്പെടെ യുവതികളുടെ ശബരിമല പ്രവേശനം തടയുവാൻ മണ്ഡലകാലത്തു ഭക്തർ കാവലിരിക്കുമെന്ന് അയ്യപ്പധർമ സേന പ്രസിഡന്റ് രാഹുൽ ഈശ്വർ. ഇതരസംസ്ഥാനങ്ങളിൽനിന്നുള്ള ധർമസേന പ്രവർത്തകർ കാവലിനെത്തും.
സുപ്രീംകോടതിവിധി തുറന്നകോടതിയിൽ പുനഃപരിശോധിക്കാനിരിക്കെ ക്ഷേത്രത്തിൽ യുവതികൾ പ്രവേശിക്കുന്നതു ശരിയായ നടപടിയല്ല. കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിൽ ധൃതിപിടിച്ചു നിലപാടെടുക്കാൻ സർക്കാരിനു സാധിക്കില്ല.
സംസ്ഥാന- കേന്ദ്ര സർക്കാരുകൾ ചേർന്നു ശബരിമല വിഷയത്തിൽ ഓർഡിനൻസിറക്കണം. മുഖ്യമന്ത്രിയുടെയും കോടിയേരി ബാലകൃഷ്ണന്റെയും കടുംപിടിത്തമാണു വിഷയം ഇത്രയും വഷളാകാൻ കാരണം. ബിജെപിയിലടക്കം ശബരിമല വിഷയത്തിൽ രണ്ടഭിപ്രായമാണുള്ളതെന്നും രാഹുൽ പറഞ്ഞു.
മണ്ഡലകാലം മുഴുവൻ കാവലിരിക്കും: രാഹുൽ ഈശ്വർ
12:05 AM Nov 17, 2018 | Deepika.com