കൊച്ചി: കായംകുളം നഗരസഭാ കൗണ്‍സിലർ സുൾഫിക്കർ മയൂരിയെ ഇരട്ടപ്പദവിയുടെ ആനുകൂല്യം കൈപ്പറ്റിയെന്നാരോപിച്ച് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ അയോഗ്യനാക്കിയ നടപടി ഹൈക്കോടതി ശരിവച്ചു. കമ്മീഷൻ ഉത്തരവിനെതിരെ എൻസിപി നേതാവും അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷൻ ചെയർമാനുമായ സുൾഫിക്കർ മയൂരി നൽകിയ ഹർജി തള്ളിയാണ് ഹൈക്കോടതി വിധി പറഞ്ഞത്.
സുൾഫിക്കർ നഗരസഭാംഗത്വവും അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷൻ ചെയർമാൻ സ്ഥാനവും ഒരുമിച്ച് വഹിക്കുന്നത് അയോഗ്യതയാണെന്നാരോപിച്ച് കായംകുളം സ്വദേശി റഫീഖ് നൽകിയ പരാതിയിലാണ് തെരഞ്ഞെടുപ്പു കമ്മീഷൻ അദ്ദേഹത്തെ അയോഗ്യനാക്കിയത്. രണ്ടു പദവികളിലും ഓണറേറിയം മാത്രമാണ് വാങ്ങുന്നതെന്നും ശന്പളത്തിന്റെ പരിധിയിൽ ഇതു വരില്ലെന്നുമായിരുന്നു ഹർജിക്കാരന്റെ വാദം. ഇതു കോടതി അംഗീകരിച്ചില്ല.
സുൾഫിക്കർ മയൂരിയെ അയോഗ്യനാക്കിയ നടപടി ശരിവച്ചു
12:05 AM Nov 17, 2018 | Deepika.com