കൊച്ചി: ചെന്പിരിക്ക-മംഗലാപുരം ഖാസി സി.എം. അബ്ദുള്ള മൗലവിയുടെ മരണം ആത്മഹത്യയായിരുന്നുവെന്ന നിരീക്ഷണത്തോടെ സിബിഐ സമർപ്പിച്ച അന്തിമ റിപ്പോർട്ട് എറണാകുളം ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതി തള്ളി. കോടതി നിർദേശിച്ചിരുന്ന സുപ്രധാന കാര്യങ്ങൾ അന്വേഷണത്തിൽ ഉൾപ്പെടുത്തിയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കോടതി റിപ്പോർട്ട് തള്ളിയത്. കേസിൽ തുടരന്വേഷണം നടത്താൻ കോടതി സിബിഐക്കു നിർദേശം നൽകി.
അന്വേഷണത്തിൽ ആത്മഹത്യയുമായി ബന്ധപ്പെട്ടു പഠനം നടത്തുന്ന വിദഗ്ധരുടെ സഹായം തേടണമെന്നു നിർദേശിച്ചിരുന്നെങ്കിലും ഇതു പാലിച്ചില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. അപകടകരമായ പാറക്കെട്ടിനു മുകളിൽ മൗലവി എത്തിപ്പെട്ടതിനെക്കുറിച്ചു ശാസ്ത്രീയ അന്വേഷണം നടത്തണമെന്ന നിർദേശവും പാലിച്ചില്ല.
മരണവുമായി ബന്ധപ്പെട്ട അന്തിമ നിഗമനത്തിലെത്തുന്നതിനു മുന്പു മെഡിക്കൽ ടീമിന്റെ അഭിപ്രായം തേടിയില്ലെന്നും കോടതി കുറ്റപ്പെടുത്തി. സിബിഐ റിപ്പോർട്ട് ചോദ്യം ചെയ്തു മൗലവിയുടെ മകൻ ഹർജി നൽകിയിരുന്നു.
ചെന്പിരിക്ക ഖാസിയുടെ മരണം: സിബിഐ റിപ്പോർട്ട് കോടതി തള്ളി
11:45 PM Nov 16, 2018 | Deepika.com