മദ്യപ്രചാരണം: ഗ്രൂപ്പ് അഡ്മിൻ കീഴടങ്ങണമെന്ന് ഹൈക്കോടതി

11:48 PM Nov 14, 2018 | Deepika.com
കൊച്ചി: ഫേസ് ബുക്ക് ഗ്രൂപ്പായ ജിഎൻപിസിക്കെതിരേ (ഗ്ളാസിലെ നുരയും പ്ലേറ്റിലെ കറിയും) എക്സൈസ് രജിസ്റ്റർ ചെയ്ത അബ്കാരി കേസിൽ ഗ്രൂപ്പ് അഡ്മിനായ അജിത് കുമാർ 10 ദിവസത്തിനുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥൻ മുന്പാകെ ഹാജരാകണമെന്ന് ഹൈക്കോടതി നിർദേശം നൽകി.

മദ്യപാനത്തെ പ്രോത്സാഹിപ്പിച്ചു, കുട്ടികളുടെ ചിത്രങ്ങൾ വരെ ഉപയോഗിച്ചു മദ്യത്തിന്‍റെ പ്രചാരണം നടത്തി എന്നിങ്ങനെയുള്ള കുറ്റങ്ങൾ ചുമത്തി തിരുവനന്തപുരം എക്സൈസ് റേഞ്ച് അധികൃതർ രജിസ്റ്റർ ചെയ്ത കേസിൽ അജിത് കുമാർ നൽകിയ മുൻകൂർ ജാമ്യ ഹർജി തീർപ്പാക്കിയാണ് ഹൈക്കോടതിയുടെ നിർദേശം. ഒരു ഹോട്ടലിൽ ഡിജെ പാർട്ടി നടത്തി മദ്യം വിറ്റെന്ന ആരോപണവുമുണ്ട്.

എന്നാൽ, ഹർജിക്കാരനു മദ്യ കന്പനികളുമായി ബന്ധമുണ്ടെന്നതിനു തെളിവില്ലെന്നു കോടതി വിലയിരുത്തി. തുടർന്നാണ് അന്വേഷണവുമായി സഹകരിക്കാൻ നിർദേശിച്ചത്. ചോദ്യംചെയ്യലിനും തെളിവെടുപ്പിനും ശേഷം അജിത്തിനെ മജിസ്ട്രേട്ട് മുന്പാകെ ഹാജരാക്കണം. നിയമാനുസൃതം ജാമ്യഹർജി പരിഗണിക്കണമെന്നും അജിത്തിന്‍റെ ലാപ്ടോപ്പ്, ബാങ്ക് അക്കൗണ്ട് രേഖകൾ തുടങ്ങിയവ പരിശോധനയ്ക്കായി ഹാജരാക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.