തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധിയിലുള്ള പുനഃപരിശോധനാ ഹർജികൾ തുറന്ന കോടതിയിൽ പരിഗണിക്കാനുള്ള സുപ്രീംകോടതിയുടെ തീരുമാനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്വാഗതം ചെയ്തു.
ഈ തീരുമാനത്തിന്റെ വെളിച്ചത്തിൽ യുവതീപ്രവേശനം നടപ്പാക്കുമെന്ന പിടിവാശി മണ്ഡലം മകരവിളക്ക് കാലത്ത് ഉപേക്ഷിക്കണമെന്നു ചെന്നിത്തല സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
വിധി സ്റ്റേ ചെയ്തിട്ടില്ലെന്നതിന്റെ സാങ്കേതികത്വത്തിൽ സർക്കാർ കടിച്ചുതൂങ്ങരുത്. ശബരിമലയിലും നാട്ടിലും സംഘർഷം ഒഴിവാക്കാനുള്ള പക്വമായ തീരുമാനം സർക്കാർ കൈക്കൊള്ളണം.രാഷ്ട്രീയ കക്ഷികളിൽ കോണ്‍ഗ്രസ് മാത്രമാണ് റിവ്യൂ പെറ്റീഷൻ നൽകിയത് എന്നത് ശ്രദ്ധേയമാണ്.
കോണ്‍ഗ്രസിന്റെ പ്രയാർ ഗോപാലകൃഷ്ണനാണ് റിവ്യൂ ഹർജി നൽകിയത്. ബിജെപിയും മറ്റും റിവ്യൂഹർജി പോലും നൽകാതെ കള്ളക്കളി കളിക്കുകയായിരുന്നു എന്ന് രമേശ് കുറ്റപ്പെടുത്തി.
സുപ്രീംകോടതി തീരുമാനം സ്വാഗതാർഹം: ചെന്നിത്തല
01:31 AM Nov 14, 2018 | Deepika.com