കൊച്ചി: വിവരാവകാശവുമായി ബന്ധപ്പെട്ട രേഖകൾ ലഭ്യമാക്കുന്നതിൽ അധിക ചാർജ് ഈടാക്കുന്ന ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കുമെന്നു സംസ്ഥാന വിവരാവകാശ കമ്മീഷണർ കെ.വി. സുധാകരൻ. കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ നടന്ന അദാലത്തിൽ 10 കേസുകൾ പരിഗണിച്ചു.
വില്ലേജ് ഓഫീസുകളിലെ പോക്കുവരവ് സംബന്ധിച്ചുള്ളതും പഴയ ഫയലുകൾ ഹാജരാക്കാത്തതുമായി ബന്ധപ്പെട്ട കേസുകളാണു പരിഗണിച്ചത്.
ഭൂമി സംബന്ധമായ സർട്ടിഫൈഡ് കോപ്പികൾക്കു റവന്യു ചട്ടമനുസരിച്ചു ഫീൽഡ് സ്കെച്ച് റിപ്പോർട്ടിന് 206 രൂപയും ബേസിക് ടാക്സ് രജിസ്റ്ററുമായി ബന്ധപ്പെട്ട രേഖകൾക്ക് 506 രൂപയുമാണ് പല വില്ലേജ് ഓഫീസുകളും ഈടാക്കുന്നത്.
എന്നാൽ വിവരാവകാശ നിയമപ്രകാരം അപേക്ഷകന് ലഭ്യമാകേണ്ട എല്ലാ രേഖകൾക്കും എ ഫോർ വലിപ്പത്തിലുള്ള പേജ് ഒന്നിന് രണ്ട് രൂപ മാത്രമാണ് നിരക്കെന്നും കമ്മീഷണർ പറഞ്ഞു.
വിവരാവകാശ രേഖ: അധികച്ചാർജ് ഈടാക്കിയാൽ നടപടി
12:25 AM Nov 14, 2018 | Deepika.com