പീരുമേട്ടിലെ എടിഎം കവർച്ചശ്രമം: പോലീസ്അന്വേഷണം ഉൗർജിതമാക്കി

01:09 AM Nov 13, 2018 | Deepika.com
പീരുമേട്: പീരുമേട്ടിലെ സൗത്ത് ഇന്ത്യൻ ബാങ്കിന്‍റെ എടിഎം കൗണ്ടറിൽ നടന്ന കവർച്ചാശ്രമത്തിൽ പോലീസ് അന്വേഷണം ഉൗർജിതമാക്കി.

എടിഎം കൗണ്ടറിൽ സ്ഥാപിച്ചിരിക്കുന്ന സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. സമീപത്തെ സ്ഥാപനങ്ങളിലെ സിസിടിവികളും ഫോണ്‍ ടവർ ലൊക്കേഷനും പ്രധാനമായും പരിശോധിക്കുന്നുണ്ട്. പ്രതികൾ വാഹനങ്ങളിൽ എത്തിയാണ് മോഷണശ്രമം നടത്തിയതെന്നാണ് പോലീസ് നിഗമനം.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് എടിഎം കൗണ്ടറിൽ കവർച്ചാ ശ്രമമുണ്ടായത്. മൂന്നംഗസംഘം മുഖംമൂടി ധരിച്ചും ഗ്ലൗസ് ധരിച്ചും എത്തി കവർച്ചയ്ക്കു ശ്രമിക്കുകയായിരുന്നു. കവർച്ചാശ്രമം നടത്തുന്നതിനിടെ എടിഎം കൗണ്ടറിലെ അലാം ശബ്ദിച്ചതോടെ ശ്രമം ഉപേക്ഷിച്ച് രക്ഷപ്പെട്ടു. മുഖംമൂടി ധരിച്ച് ആദ്യം ഒരാൾ കയറി എടിഎം മെഷീന്‍റെ സൈഡിലേക്ക് പോയി.

ഏതാനും മിനിറ്റുകൾക്കുശേഷം രണ്ടാമത്തെ മുഖംമൂടിധാരി കൗണ്ടറിനുള്ളിലേക്ക് പ്രവേശിച്ചു. ഇതിനുശേഷമാണ് മൂന്നാമൻ കൗണ്ടറിന്‍റെ വാതിൽതുറന്ന് ഇരുവരോടും എന്തോ സംസാരിക്കുന്നതിനിടയിൽ അലാം ശബ്ദിച്ചത്. ഇതോടെ മൂവർസംഘം ഓടി പോകുന്നതാണ് എടിഎമ്മിലെ സിസിടിവി ദൃശ്യത്തിൽ പതിഞ്ഞിരിക്കുന്നത്. സിസിടിവിയിൽ മൂന്നുപേരുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ടെങ്കിലും മുഖംമൂടി ധരിച്ചിരുന്നതിനാൽ മുഖം വ്യക്തമല്ല.