ഡിവൈഎസ്പിയുടെ ഒളിയിടത്തിലേക്കു ക്രൈംബ്രാഞ്ച് സംഘം

01:37 AM Nov 11, 2018 | Deepika.com
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവാവിനെ വാഹനത്തിനു മുന്നിൽ തള്ളിയിട്ടു കൊലപ്പെടുത്തിയെന്ന കേസിൽ ഒളിവിൽ കഴിയുന്ന മുൻ ഡിവൈഎസ്പി ബി. ഹരികുമാറിന്‍റെ തമിഴ്നാട്ടിലെ രണ്ടാമത്തെ ഒളിയിടവും ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയതായി സൂചന.

തേനിക്കു സമീപം ചിത്തിരപുരത്താണു ഹരികുമാർ ഒളിവിലുള്ളതെന്നാണു വിവരം. ഹരികുമാറിന്‍റെ ഫോണ്‍വിളികൾ നിരീക്ഷിച്ചതിന്‍റെ അടിസ്ഥാനത്തിലാണു ചിത്തിരപുരത്തെ ഒളിയിടവും കണ്ടെത്തിയത്. വിവരത്തിന്‍റെ അടിസ്ഥാനത്തിൽ അന്വേഷണ സംഘത്തലവനായ ക്രൈംബ്രാഞ്ച് എസ്പി കെ.എം. ആന്‍റണിയുടെ നേതൃത്വത്തിലുള്ള സംഘം തമിഴ്നാട്ടിലേക്കു തിരിച്ചിട്ടുണ്ട്.

എത്രയും വേഗം ഹരികുമാറിനെ പിടികൂടാനാകുമെന്നാണ് അന്വേഷണസംഘത്തിന്‍റെ പ്രതീക്ഷ. തമിഴ്നാട്ടിലെ ക്വാറി മാഫിയയുടെ സങ്കേതത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഹരികുമാറിനെ തേടി അന്വേഷണസംഘം മധുരയിൽ എത്തിയെങ്കിലും ഇയാൾ കടന്നുകളഞ്ഞു. ഹരികുമാറിനൊപ്പം രക്ഷപ്പെട്ട നെയ്യാറ്റിൻകരയിലെ സ്വർണ വ്യാപാരി ബിനുവിന്‍റെയും ഫോണ്‍വിളികൾ പിന്തുടർന്ന ക്രൈംബ്രാഞ്ച് സംഘം ഇവരുടെ ഒളിയിടം കണ്ടെത്തുകയായിരുന്നു.

കീഴടങ്ങാനുള്ള ശ്രമങ്ങളാണു ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നടന്നു വന്നത്. ഹരികുമാറിന്‍റെ സഹോദരൻ അടക്കമുള്ള ബന്ധുക്കളുടെയും ബിനുവിന്‍റെ ബന്ധുക്കളുടെയും ഫോണ്‍ വിവരങ്ങളാണു പോലീസ് ശേഖരിച്ചത്.

ഇവരുടെ മൊഴിയും ഇന്നലെ ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. കൂടാതെ ജില്ലയിലെ ഉന്നതനായ ഒരു ഭരണകക്ഷി നേതാവുമായി ബന്ധപ്പെട്ടതായും കണ്ടെത്തിയിരുന്നു.

ഇദ്ദേഹമായിരുന്നു ഹരികുമാറിനെ സംരക്ഷിച്ചു വന്നത്. ഡിവൈഎസ്പിക്കെതിരേ പലപ്പോഴായി ഇന്‍റലിജൻസ് വിഭാഗം റിപ്പോർട്ട് നൽകിയപ്പോഴും നെയ്യാറ്റിൻകരയിൽ തുടരാൻ അനുവദിച്ചതും ഇദ്ദേഹത്തിന്‍റെ ശക്തമായ ഇടപെടലിനെത്തുടർന്നായിരുന്നു. രാഷ്‌ട്രീയ നേതൃത്വത്തിലെ ചിലർക്കു മാസപ്പടി വിഹിതം ഡിവൈഎസ്പി നൽകിയിരുന്നതായും ആരോപണം ഉയർന്നിരുന്നു.

അതേസമയം, നെയ്യാറ്റിൻകര എസ്ഐ എസ്. സന്തോഷ്കുമാറിന്‍റെ മൊഴി രേഖപ്പെടുത്തി. സനൽകുമാറിനെ ആശുപത്രിയിൽ ആംബുലൻസിൽ കൊണ്ടുപോയ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സജീഷ്ചന്ദ്രൻ്, ഷിബു എന്നിവരുടെ മൊഴിയെടുക്കും. സനൽകുമാറിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട മുഖ്യസാക്ഷി ഹോട്ടലുടമ പൂവാർ സ്വദേശി മാഹീന്‍റെ മൊഴിയെടുക്കാനും ക്രൈംബ്രാഞ്ച് എത്തിയിരുന്നു.

അതിനിടെ ക്രൈംബ്രാഞ്ച് എസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിനെതിരേ പരാതി വ്യാപകമായ സാഹചര്യത്തിൽ സംഘത്തെ വിപുലീകരിക്കണമെന്നും ഡിജിപി, ക്രൈംബ്രാഞ്ച് എഡിജിപിയോട് ആവശ്യപ്പെട്ടതായാണു സൂചന. ഇതിന്‍റെ അടിസ്ഥാനത്തിൽ ക്രൈംബാഞ്ച് ഐജിയുടെ മേൽനോട്ടത്തിൽ അന്വേഷണസംഘം രൂപീകരിക്കുന്നതും പരിഗണനയിലാണ്.