കോഴിക്കോട്: ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയ യുവാവിനെയും സുഹൃത്തുക്കളെയും ഇന്നോവകാറിലെത്തി ആക്രമിച്ച സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച തടിയന്റവിട നസീറിന്റെ സഹോദരനെ ചോദ്യം ചെയ്യാനായില്ല. നസീറിന്റെ സഹോദരന്റെ പങ്ക് വ്യക്തമായിട്ടും പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചിട്ടില്ല.
മറ്റൊരു കവര്‍ച്ച കേസുമായി ബന്ധപ്പെട്ട് തൃശൂരിൽ അറസ്റ്റിലായ ഇയാൾ ഇപ്പോൾ അവിടെ റിമാൻഡിലാണ്. തൃശൂര്‍ പോലീസുമായി ബന്ധപ്പെട്ട് കോടതിവഴി മെഡിക്കല്‍കോളജ് പോലീസ് ഇയാളെ കസ്റ്റഡിയില്‍ വാങ്ങാനാണുദ്ദേശിച്ചിരുന്നത്. ഇതിനിടെ ചില ഇടപെടലുകൾ നടന്നതായി പറയുന്നു.അതോടെ ചോദ്യം ചെയ്യൽ ഉപേക്ഷിച്ചു. അവിടെയെത്തി ചോദ്യം ചെയ്യാമെന്നാണ് ഇപ്പോൾ മെഡിക്കൽ കോളജ് പോലീസിന്റെ നിലപാട്. കോഴിക്കോട്ടെ കവര്‍ച്ചാ കേസുമായി ബന്ധപ്പെട്ട് ഒരാളെ മാത്രമാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. മറ്റുള്ള പ്രതികളെ കിട്ടിയാല്‍ നസീറിന്റെ സഹോദരന്റെ പങ്ക് വ്യക്തമാകും. അതേസമയം മറ്റു പ്രതികളെ കണ്ടെത്തുന്നതിനായുള്ള അന്വേഷണവും ഇപ്പോള്‍ നിലച്ചിരിക്കുകയാണ്.
കവര്‍ച്ചശ്രമം: തുടർനടപടിയില്ല
01:20 AM Nov 11, 2018 | Deepika.com