ഐജി റിപ്പോർട്ട് നൽകിയില്ല, ഉന്നതല യോഗം മാറ്റി

12:46 AM Nov 09, 2018 | Deepika.com
തിരുവനന്തപുരം: ശബരിമലയിലെ സുരക്ഷാ പാളിച്ചയുമായി ബന്ധപ്പെട്ടു ഐജി എം.ആർ. അജിത്കുമാർ വിശദ റിപ്പോർട്ട് നൽകാത്ത സാഹചര്യത്തിൽ ഇന്നലെ ചേരാനിരുന്ന ഉന്നതതല യോഗം മാറ്റി.

ശബരിമല ചിത്തിര ആട്ട വിശേഷത്തിനിടെയുണ്ടായ സംഘർഷത്തെക്കുറിച്ചും പോലീസ് നടപടികളെക്കുറിച്ചും വിശദമായ റിപ്പോർട്ട് നൽകാൻ മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം ഡിജിപിലോക്നാഥ് ബെഹ്റ, ഐജിക്കു നിർദേശം നൽകിയിരുന്നു.

ഐജിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം 12ന് പോലീസ് ഉന്നതതല യോഗം ചേരാനാണു നിർദേശം.
തുലാമാസ പൂജയ്ക്കിടെയുണ്ടായ അക്രമത്തിൽ പ്രതികളായ നൂറിലേറെ പേർ ഇത്തവണയും ശബരിമലയിൽ എത്തിയിരുന്നുവെന്നാണു നിഗമനം. ആർഎസ്എസ് നേതാവ് വൽസൻ തില്ലങ്കേരി പോലീസ് മൈക്ക് ഉപയോഗിച്ച് പ്രതിഷേധക്കാരെ നിയന്ത്രിച്ചതു സർക്കാരിനു ഏറെ നാണക്കേടുണ്ടാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഐജിയോടു, സംസ്ഥാന പോലീസ് മേധാവി റിപ്പോർട്ട് തേടിയത്.