തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിധിയിലെ അപ്പീൽ ഹർജികൾ സുപ്രീംകോടതി 13നു പരിഗണിക്കാനിരിക്കേ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അഭിഭാഷക നിരയിൽ മാറ്റം വരുത്തുന്നു. ദേവസ്വം ബോർഡിന്റെ സുപ്രീംകോടതിയിലെ സ്റ്റാൻഡിംഗ് കോണ്‍സലായ (അഡ്വക്കറ്റ്സ് ഓണ്‍ റിക്കാർഡ്സ്) ബീനാ മാധവനെ മാറ്റി പകരം പി.എസ്. സുധീറിനെ നിയമിക്കാനാണു ധാരണ.
ഇതുകൂടാതെ ദേവസ്വം ബോർഡിനു വേണ്ടി സുപ്രീംകോടതിയിൽ ഹാജരാകുന്ന മുതിർന്ന അഭിഭാഷകയായി അരിയാമ്മ സുന്ദരത്തെ നിയമിക്കാനാണു തീരുമാനം. ബോർഡിനു വേണ്ടി മനു അഭിഷേക് സിംഘ്വിയായിരുന്നു ഹാജരായിരുന്നത്. ദേവസ്വം ബോർഡ് ഭാരവാഹികളും സർക്കാർ പ്രതിനിധികളും തമ്മിൽ നടത്തിയ ചർച്ചയിലാണു ധാരണ. ഇതു സംബന്ധിച്ച പ്രഖ്യാപനം ഇന്നുണ്ടായേക്കും.
ദേവസ്വം ബോർഡിന്റെ അഭിഭാഷകരെ മാറ്റും
12:46 AM Nov 09, 2018 | Deepika.com