തിരുവനന്തപുരം: സരിതാ നായരുടെ പരാതിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും കെ.സി.വേണുഗോപാൽ എംപിക്കും എതിരെ രജിസ്റ്റർ ചെയ്ത കേസ് പ്രത്യേക കോടതിയിലേക്ക്. മന്ത്രിമാർ, നിയമസഭ-ലോക്സഭക ളിലെ ജനപ്രതിനിധികൾ എന്നിവർക്കെതിരേ എറണാകുളത്തു തുടങ്ങിയ പ്രത്യേക കോടതിയിലേക്കാണു കേസ് കൈമാറിയത്. തിരുവനന്തപുരം ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്ന് ആണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
എന്നാൽ, എഫ്ഐആർ രജിസ്റ്റർ ചെയ്ത് മൂന്നു ദിവസം കഴിഞ്ഞിട്ടും പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ കോടതിയിൽ അപേക്ഷ സമർപ്പിച്ചില്ല.ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ലൈംഗികമായി പീഡിപ്പിച്ചു, വഞ്ചിച്ചു എന്നീ 377, 376, 420 വകുപ്പുകൾ പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഉമ്മൻ ചാണ്ടി ക്ലിഫ് ഹസിൽ വച്ചും കെ.സി. വേണുഗോപാൽ മുൻ മന്ത്രി അനിൽ കുമാറിന്റെ ഔദ്യോഗിക വസതിയിൽവച്ചും, പീഡിപ്പിച്ചതായാണ് ക്രൈംബ്രാഞ്ച് സമർപ്പിച്ച എഫ്ഐആറിൽ പറയുന്നത്.
ഉമ്മൻ ചാണ്ടിക്കെതിരായ കേസ് പ്രത്യേക കോടതിയിലേക്ക്
02:06 AM Oct 24, 2018 | Deepika.com