ഭരണഘടന പ്രകാരമേ സർക്കാർ പ്രവർത്തിക്കൂ: എസ്. രാമചന്ദ്രൻ പിള്ള

01:42 AM Oct 22, 2018 | Deepika.com
കണ്ണൂർ: ശബരിമല വി‍ഷയം സംബന്ധിച്ച് ഭരണഘടനാപരമായി മാത്രമേ സർക്കാരിന് പ്രവർത്തിക്കാൻ സാധിക്കുകയുള്ളൂവെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ‌്. രാമചന്ദ്രൻ പിള്ള.

വിശ്വാസ സംരക്ഷണത്തിനെന്ന പേരിൽ ആർഎസ‌്എസും ബിജെപിയും കോൺഗ്രസും ചേർന്നു നടത്തുന്നത് രാഷ‌്ട്രീയ സമരമാണെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ അഭിപ്രായപ്പെട്ടു. ശബരിമല വിഷയത്തിൽ സർക്കാരിനു പിഴവ് സംഭവിച്ചിട്ടില്ല. സ്ത്രീകളെ കയറ്റണമെന്ന പിടിവാശി സർക്കാരിനില്ല. കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും വിധിക്കൊപ്പമാണ്. സുപ്രീംകോടതിവിധി നടപ്പാക്കാൻ സംസ്ഥാന സർക്കാരിന് ബാധ്യതയു‌ണ്ട‌്. വിധിയോട് എതിർപ്പുണ്ടെങ്കിൽ സംഘപരിവാറും കോൺഗ്രസും വ്യവസ്ഥാപിത മാർഗത്തിൽ പരിഹാരം തേടുകയാണ് വേണ്ടത്.

സുപ്രീംകോടതിയെ സമീപിച്ച‌് വിശാല ബെഞ്ച‌് വേണമെന്ന‌് അവർ ആവശ്യപ്പെടാത്തത് എന്തെന്ന് അദ്ദേഹം ചോദിച്ചു. പത്രസമ്മേളനത്തിൽ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനും പങ്കെടുത്തു.