പത്തനംതിട്ട: ശബരിമല വിഷയത്തിൽ സർക്കാർ നിലപാടിനെതിരേ പന്തളം കൊട്ടാരം നിലപാടു കടുപ്പിക്കുന്നു. ഭാരത സർക്കാരുമായി ഉണ്ടാക്കിയിട്ടുള്ള കവനന്റ് പ്രകാരം ശബരിമല ക്ഷേത്രത്തിന്റെ പൂർണ അധികാരം കൊട്ടാരത്തിനാണെന്നു കൊട്ടാരം നിർവാഹക സമിതി പ്രസിഡന്റ് ശശികുമാർ വർമ പറഞ്ഞു.
നിലവിലുള്ള കരാർപ്രകാരം ക്ഷേത്രം അടച്ചിടാൻ കൊട്ടാരത്തിന് അധികാരമുണ്ട്. ആചാരങ്ങൾക്ക് വിഘ്നം ഉണ്ടായാൽ എന്താണ് സ്വീകരിക്കേണ്ടതെന്ന് അപ്പോൾ തീരുമാനിക്കും. രാജകുടുംബത്തിന്റെ അവകാശത്തിൽ സംശയം ഉണ്ടെങ്കിൽ പഴയ ഉടമ്പടി സർക്കാരിന് പരിശോധിക്കാം. ക്ഷേത്രം അടച്ചിടാൻ കൊട്ടാരത്തിനും തന്ത്രിക്കും അധികാരമില്ലെന്നു ദേവസ്വം ബോർഡ് പറഞ്ഞിരുന്നു. അധികാരം കൊട്ടാരത്തിനു മാത്രമാണ്. ഭരണ നടത്തിപ്പിനാണ് ബോർഡ് രൂപീകരിച്ചിരിക്കുന്നതെന്നും കൊട്ടാര നിർവാഹക സമിതി പ്രസിഡന്റ് വ്യക്തമാക്കി. കവനന്റ് പ്രകാരം ക്ഷേത്രം അടച്ചിടാനും ആവശ്യമായ നടപടി സ്വീകരിക്കാനും കൊട്ടാരത്തിനു കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
നിലപാടു കടുപ്പിച്ച് പന്തളം കൊട്ടാരം
01:42 AM Oct 22, 2018 | Deepika.com