കൊച്ചി: ശബരിമല വിഷയത്തിൽ ആചാരാനുഷ്ഠാനങ്ങൾ പുനഃസ്ഥാപിച്ചു സമാധാനാന്തരീക്ഷം ഉണ്ടാകുന്നതുവരെ ശബരിമല കർമസമിതിയുടെ നേതൃത്വത്തിൽ പോരാട്ടം തുടരുമെന്നു വിഎച്ച്പി സംസ്ഥാന അധ്യക്ഷനും ശബരിമല കർമസമിതി സംയോജകുമായ എസ്.ജെ.ആർ. കുമാർ. ഭക്തജനങ്ങളുടെ വികാരത്തെ മുറിവേൽപ്പിക്കുന്ന നടപടികളാണു സർക്കാർ സ്വീകരിക്കുന്നത്.
രഹ്ന ഫാത്തിമ എന്ന യുവതി ക്ഷേത്രത്തിൽ പ്രവേശിക്കാനൊരുങ്ങിയത് പോലീസിന്റെ സഹായത്തോടെയാണ്. രഹ്നയുടെ പ്രവേശനത്തിലൂടെ നടന്നത് നിയമലംഘനമാണ്. തന്ത്രിമാരുടെയും പന്തളം രാജകൊട്ടാരത്തിലെ കുടുംബാംഗങ്ങളുടെയും കൃത്യമായ ഇടപെടലുകൾ കൊണ്ടാണ് താത്കാലിക പരിഹാരം കാണാൻ സാധിച്ചത്. കോടതി ഈ വിഷയത്തിൽ വ്യക്തമായ തീരുമാനം എടുത്തെങ്കിൽ മാത്രമേ പരിഹാരം കാണാൻ സാധിക്കൂ. അയ്യപ്പ കർമസമിതിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് അമ്മമാരുടെ നാമജപം നടക്കുകയാണ്. കൂടാതെ ജില്ലാ എസ്പി ഓഫീസിലേക്ക് മാർച്ചും നടത്തുമെന്ന് എസ്.ജെ.ആർ. കുമാർ പറഞ്ഞു.
ആചാര അനുഷ്ഠാനങ്ങൾ പുനഃസ്ഥാപിക്കും വരെ പോരാട്ടം: ശബരിമല കർമസമിതി
01:09 AM Oct 20, 2018 | Deepika.com