തിരുവനന്തപുരം: ആക്ടിവിസ്റ്റുകളുടെ ശക്തിതെളിയിക്കാനുള്ള സ്ഥലമല്ല ശബരിമലയെന്നും ഇവർക്കു സംരക്ഷണം നൽകേണ്ട ഉത്തരവാദിത്തം സർക്കാരിനില്ലെന്നുമുള്ള മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നിലപാടു സിപിഎമ്മിന്റേതല്ലെന്നു പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
കോടതിവിധിയുടെ പശ്ചാത്തലത്തിൽ വിശ്വാസികളെത്തിയാൽ അവർക്കു സുരക്ഷയൊരുക്കാനുള്ള ബാധ്യത സർക്കാരിനുണ്ട്. തന്ത്രിമാർ സ്വീകരിച്ച നിലപാടുകൊണ്ടാണു ഇന്നലെ സന്നിധാനത്ത് എത്തിയ സ്ത്രീകൾക്കു തിരിച്ചുപോകേണ്ടി വന്നത്. അല്ലാതെ പോലീസിന്റെ ഭാഗത്തു വീഴ്ചയുണ്ടായില്ലെന്നും കോടിയേരി പറഞ്ഞു.
ദേവസ്വം മന്ത്രിയുടേതു സിപിഎമ്മിന്റെ അഭിപ്രായമല്ലെന്നു കോടിയേരി
01:09 AM Oct 20, 2018 | Deepika.com