കേസെടുക്കണമെന്നു പി.സി. ജോർജ്

12:14 AM Oct 20, 2018 | Deepika.com
കോട്ടയം: കോടതിവിധിക്കു പിന്നാലെ ശബരിമലയിൽ കഴിഞ്ഞ ദിവസമെത്തിയ യുവതികൾക്കെതിരേ കടുത്ത വിമർശനവുമായി പി.സി. ജോർജ് എംഎൽഎ. ഇന്നലെ നടപ്പന്തൽ വരെയെത്തിയ രഹന ഫാത്തിമയ്ക്കെതിരേ മതവികാരം വ്രണപ്പെടുത്തിയതിനു ഐപിസി 153 എ പ്രകാരം കേസെടുക്കണം. നിരപരാധിയായ രാഹുൽ ഈശ്വറിനെ ജയിൽ മോചിതനാക്കണമെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

പിണറായി വിജയൻ സംസ്ഥാനത്തെ അവസാനത്തെ സിപിഎം മുഖ്യമന്ത്രിയാകുന്നതിന്‍റെ തുടക്കമാണു ശബരിമല വിവാദങ്ങൾ. ബംഗാളിൽ സിപിഎം ഭരണത്തിന് അന്ത്യം കുറിച്ചതു നന്ദിഗ്രാമാണെങ്കിൽ കേരളത്തിലതു ശബരിമല വിവാദമായിരിക്കുമെന്നും ജോർജ് പറഞ്ഞു. പോലീസ് അതിക്രമങ്ങളെപ്പറ്റി ജുഡീഷൽ അന്വേഷണം നടത്തണം. അല്ലാത്തപക്ഷം പ്രചാരണപരിപാടി നടത്തുമെന്നും പി.സി. ജോർജ് പറഞ്ഞു.