എരുമേലിയിൽ സ്ത്രീകൾ ഉപവാസം തുടങ്ങി

08:56 PM Oct 17, 2018 | Deepika.com
എരുമേലി: ശബരിമല സ്ത്രീ പ്രവേശന വിധി നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന തീരുമാനവുമായി നിലയ്ക്കലിൽ നിലയുറപ്പിച്ചു സമരം ശക്തമാക്കിയെങ്കിലും ഇന്നലെ രാത്രിയോടെ കാര്യങ്ങൾ പോലീസിന്‍റെ നിയന്ത്രണത്തിലാക്കിയിരുന്നു. അതേസമയം, ഇന്നു നിലക്കലിലും എരുമേലിയിലും ആയിരക്കണക്കിന് സ്ത്രീകളായ ഹൈന്ദവ സംഘടനാ പ്രവർത്തകർ ഉപവാസം നടത്തുന്നതോടെ വീണ്ടും സംഘർഷഭരിതമാകുമെന്നാണ് സൂചന.

നിലയ്ക്കലിൽ എഡിജിപിയുടെയും എരുമേലിയിൽ കോട്ടയം എസ്പി യുടെയും നേതൃത്വത്തിൽ ഇന്നലെ രാത്രിയിലും ഇന്നു രാവിലെയുമായി വൻ പോലീസ് സംഘമാണ് എത്തിയിട്ടുള്ളത്. യുവതികളെ ബലമായി തടഞ്ഞാൽ നേരിടാനാണ് പോലീസിന്‍റെ നീക്കം. 100 ഓളം വനിതാ പോലീസ് ഉൾപ്പെടെ 350 പോലീസുകാരെയാണ് ഇന്ന് രാവിലെ എരുമേലിയിൽ വിന്യസിച്ചിരിക്കുന്നത്. രാവിലെ പത്തിന് എരുമേലി വലിയന്പല നടപ്പന്തലിൽ ആണ് ഉപവാസ സമരം ആരംഭിക്കുക. ഇതിനായി ഒരുക്കങ്ങൾ തുടങ്ങി. പൂരാടം തിരുനാൾ മംഗളാഭായി ഉദ്ഘാടനം ചെയ്യും.