ശബരിമല: യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയിൽ പുനഃപരിശോധന ഹർജി നൽകണമോയെന്ന വിഷയത്തിൽ ദേവസ്വം ബോർഡിന് തീരുമാനമെടുക്കാമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
ശബരിമല പ്രശ്നം രാഷ്ട്രീയവത്കരിച്ചു നേട്ടമുണ്ടാക്കാനാണ് ബിജെപിയും കോൺഗ്രസും ശ്രമിക്കുന്നത്. രണ്ടാം നിലയ്ക്കൽ സമരമെന്നു വിശേഷിപ്പിച്ചു ബിജെപി സമരത്തിനിറങ്ങുന്പോൾ അതിലൂടെ വ്യക്തിപരമായ നേട്ടത്തിനായിരിക്കും പി.എസ്. ശ്രീധരൻപിള്ള ശ്രമിക്കുന്നതെന്നും കടകംപള്ളി പറഞ്ഞു.
ശബരിമല ദർശനത്തിനെത്തുന്ന യുവതികൾക്കാവശ്യമായ സൗകര്യം നിലയ്ക്കലിലും പന്പയിലും ഒരുക്കാൻ ഇന്നലെ ചേർന്ന അവലോകനയോഗത്തിൽ മന്ത്രി നിർദേശം നൽകി. ശുചിമുറിയും താമസസൗകര്യവും ഒരുക്കണമെന്നും മന്ത്രി പറഞ്ഞു.
ഹർജിയിൽ ദേവസ്വം ബോർഡിനു തീരുമാനമെടുക്കാം: മന്ത്രി കടകംപള്ളി
08:56 PM Oct 17, 2018 | Deepika.com