മലപ്പുറം: തുഞ്ചൻ വിദ്യാരംഭ കലോത്സവത്തിന് നാളെ തിരി തെളിയും. വിദ്യാരംഭത്തോടനുബന്ധിച്ച് നാളെ മുതൽ 19 വരെ നടക്കുന്ന കലോത്സവങ്ങൾക്ക് തിരൂർ തുഞ്ചൻപറമ്പ് വേദിയാകും. നാളെ വൈകുന്നേരം അഞ്ചിന് എം.ടി.വാസുദേവൻ നായർ ഉദ്ഘാടനം ചെയ്യും.
പാരമ്പര്യ ആശാന്മാരായ ബി. മുരളീധരൻ, പി.സി. സത്യനാരായണൻ, പ്രഭേശ് കുമാർ എന്നിവരോടൊപ്പം സാഹിത്യകാരന്മാരായ കെ.പി. രാമനുണ്ണി, കാനേഷ് പൂനൂര്, ആലങ്കോട് ലീലാകൃഷ്ണൻ, മണമ്പൂർ രാജൻ ബാബു, പി.കെ. ഗോപി, കെ.ജി. രഘുനാഥ്, കെ.പി. സുധീര, ഗിരിജ പി. പാതേക്കര, ശ്രീജിത്ത് പെരുന്തച്ചൻ, ഡോ. ആനന്ദ് കാവാലം, ഐസക് ഈപ്പൻ തുടങ്ങിയവർ ആദ്യാക്ഷരം എഴുതിപ്പിക്കും.
തുഞ്ചൻ സ്മാരക മണ്ഡപത്തിലും സരസ്വതി മണ്ഡപത്തിലുമായി നടക്കുന്ന വിദ്യാരംഭ ചടങ്ങുകളിൽ പങ്കെടുക്കുന്നതിന് മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടതില്ല. അതേസമയം രാവിലെ 9.30ന് തുഞ്ചൻ സ്മാരക ഓഡിറ്റോറിയത്തിൽ നടക്കുന്ന കവികളുടെ വിദ്യാരംഭത്തിന് നേരത്തെ പേര് രജിസ്റ്റർ ചെയ്തവർക്ക് മാത്രമാകും അവസരം. കുട്ടികളുടെ വിദ്യാരംഭ ചടങ്ങുകൾ ആരംഭിക്കുന്നത് 19ന് പുലർച്ചെ അഞ്ചിനാണ്.
തുഞ്ചൻ വിദ്യാരംഭത്തിന് തിരൂരിൽ നാളെ തുടക്കം
11:29 PM Oct 15, 2018 | Deepika.com