നിലയ്ക്കൽ: സർക്കാരിനു വിശ്വാസികളുടെ പണത്തിൽ മാത്രമാണ് കണ്ണെന്ന് പി.സി. ജോർജ് എംഎൽഎ. ശബരിമല യുവതി പ്രവേശനത്തിനെതിരേ ചലച്ചിത്ര നടൻ ദേവൻ നയിച്ച ആചാരസംരക്ഷണ യാത്രയുടെ സമാപന സമ്മേളനം നിലയ്ക്കലിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വിശ്വാസികളുടെ പണം ഉപയോഗിച്ച് അവരെ രക്ഷിക്കുകയല്ല, ശിക്ഷിക്കുകയാണ് സർക്കാർ ചെയ്യുന്നത്. 17-ന് ശബരിമലിൽ നടക്കുന്ന ഉന്നതതല യോഗത്തിൽ പങ്കെടുക്കില്ലെന്നും പി.സി. ജോർജ് പറഞ്ഞു. ചെങ്ങന്നൂർ മഹാദേവ ക്ഷേത്ര സന്നിധിയിൽ നിന്നും ആരംഭിച്ച യാത്ര താഴമൺ കുടുംബ ത്തി ലെ തന്ത്രി കണ്ഠര് മോഹനര്് ഉദ്ഘാടനം ചെയ്തു. കോ- ഓർഡിനേറ്റർ ബി. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു.
ശബരിമല വാവരുസ്വാമി പ്രതിനിധി സിദ്ദിഖ് മുസലിയാർ, തന്ത്രവിദ്യാപീഠം ഡയറക്ടർ ടി.ഡി.പി. നന്പൂതിരി, ചലച്ചിത്ര ഗാനരചയിതാവ് ഒ.എസ്. ഉണ്ണിക്കൃഷ്ണൻ, അരുണ്‍ പ്രകാശ്, ഡോ. സുന്ദർമേനോൻ എന്നിവർ പങ്കെടുത്തു. പന്തളത്തെത്തിയ യാത്ര തിരുവാഭരണ വീഥിയിലെ പ്രമുഖ ക്ഷേത്രങ്ങളിലൂടെ സഞ്ചരിച്ച് വൈകുന്നേരം നിലയ്ക്കലിൽ സമാപിച്ചു.അനോജ്.ജിയുടെ അധ്യക്ഷതയിൽ ഉത്തരാഖണ്ഡ് കപിലാശ്രമം മഠാധിപതി സ്വാമി ശ്രീ ശ്രീ രാമചന്ദ്ര ഭാരതി അനുഗ്രഹ പ്രഭാഷണം നടത്തി. ജി.കൃഷ്ണകുമാർ, അരുണ്‍ പ്രകാശ്,പ്രസാദ് പൂഴിക്കാല,ആർ.കെ.ഉണ്ണിത്താൻ,അട്ടോട് ആദിവാസി ഉൗരുമൂപ്പൻ നാരായണൻ,പറന്പുകാട്ടിൽ രാമകൃഷ്ണപിള്ള എന്നിവർ പ്രസംഗിച്ചു.
സർക്കാരിനു വിശ്വാസികളുടെ പണത്തിൽ മാത്രമാണ് കണ്ണ്: പി.സി. ജോർജ്
01:19 AM Oct 15, 2018 | Deepika.com