കോട്ടയം: ശബരിമല ക്ഷേത്രത്തിലെ പ്രതിഷ്ഠാ മാഹാത്മ്യത്തെ നിരാകരിക്കുന്ന പ്രവണതകള്‍ക്കെതിരായ ഹൈന്ദവ ഭക്തജനങ്ങളുടെ പ്രതിഷേധത്തെയും വേദനയെയും രാഷ്ട്രീയവത്കരിച്ച് മുതലെടുക്കാനുള്ള വിലകുറഞ്ഞ നാടകങ്ങള്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ അവസാനിപ്പിക്കണമെന്ന് പി.സി.ജോര്‍ജ് എംഎല്‍എ.
സര്‍ക്കാരിനെതിരേയും മുഖ്യമന്ത്രി പിണറായി വിജയനെ വ്യക്തിപരമായും ഉന്നംവച്ചുള്ള ഇത്തരം രാഷ്ട്രീയനീക്കങ്ങള്‍ ഹൈന്ദവ ഭക്തജനങ്ങളെയും അവരുടെ വികാരങ്ങളേയും അവഹേളിക്കുന്നതിന് തുല്യമാണ്. അയ്യപ്പഭക്തരെയും വിശ്വാസി സമൂഹത്തേയും ഭിന്നിപ്പിച്ച് ക്ഷേത്രാരാധകരുടെ ഒരുമ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടന്നു വരുന്നത്.
എരുമേലിയുടേയും അയ്യപ്പന്റെ പൂങ്കാവനമുള്പ്പെടുന്ന പ്രദേശത്തിന്റെയും ജനപ്രതിനിധിയെന്ന നിലയിലാണ് ഒൻപതിന് താന്‍ എരുമേലിയില്‍ വിശ്വാസ സംരക്ഷണ സത്യഗ്രഹം നടത്തുന്നതെന്നു പി.സി.ജോര്‍ജ് പറഞ്ഞു.വിശ്വാസ സംരക്ഷണ സത്യഗ്രഹ കോര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാലേത്ത് പ്രതാപചന്ദ്രന്റെ അധ്യക്ഷതയില്‍ ജി.കൃഷ്ണകുമാര്‍,ഡോ.എ.കെ.പവിത്രന്,രാമകൃഷ്ണപിള്ള പറമ്പുകാട്ടില്‍,പാച്ചല്ലൂര്‍ ജയചന്ദ്രന്,അക്ഷയാ നായര്‍,ശ്യാമളാ വാസുദേവന്‍,ശ്രീകുമാര്‍ സൂര്യകിരണ്‍,ജി.ഗോപകുമാര്‍,അജിത്കുമാര്‍ മഞ്ഞപ്ളാക്കല്‍,എം.എന്‍.സുരേന്ദ്രന്,അജിമോന് ചിറ്റേട്ട്,എന്നിവര്‍ പ്രസംഗിച്ചു.
ശബരിമലയെ രാഷ്ട്രീയവത്കരിക്കരുത്: പി.സി. ജോര്‍ജ്
02:24 AM Oct 06, 2018 | Deepika.com