ചുരത്തിൽ ബസിന്‍റെ ബ്രേക്ക് പോയി; ബസ് ഡ്രൈവറുടെ മനോധൈര്യം രക്ഷയായി

01:03 AM Oct 01, 2018 | Deepika.com
കേളകം(കണ്ണൂർ): ഡ്രൈവറുടെ മനോധൈര്യംമൂലം കെഎസ്ആർടിസി ബസ് വൻ അപകടത്തിൽനിന്നു രക്ഷപ്പെട്ടു. മാനന്തവാടി-ഇരിട്ടി റോഡിൽ പാൽച്ചുരം ചുരത്തിലാണ് ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ 85 യാത്രക്കാരുടെ ജീവൻ രക്ഷിച്ചത്.

മാനന്തവാടിയിൽനിന്ന് ഇരിട്ടി വഴി കോട്ടയത്തേക്കു പോകുകയായിരുന്ന ബസാണ് ശനിയാഴ്ച രാത്രി ബ്രേക്ക് നഷ്ടമായി അപകടത്തിൽപ്പെട്ടത്. രാത്രി എട്ടോടെയാണ് ബസ് മാനന്തവാടിയിൽനിന്നു പുറപ്പെട്ടത്. ഡ്രൈവർ അനുമോദും കണ്ടക്ടർ രാമചന്ദ്രനും 85 യാത്രക്കാരുമുൾപ്പെടെ 87 പേരാണ് ബസിലുണ്ടായിരുന്നത്. 8.45ന് ചെകുത്താൻ തോടിന്‍റെ വലിയ ഇറക്കം തുടങ്ങിയപ്പോഴാണു ബസിന്‍റെ ബ്രേക്ക് നഷ്ടപ്പെട്ടത്. കയറ്റം കയറി വരികയായിരുന്ന ലോറിക്കു സൈഡ് നൽകാനായി വേഗം കുറയ്ക്കാൻ ബ്രേക്ക് ചവിട്ടിയപ്പോഴാണ് അനുമോദിന് അപകടം മണത്തത്.

റോഡിന്‍റെ ഒരു ഭാഗത്ത് കൊക്കയായിരുന്നു. എന്നാൽ, പരിഭ്രാന്തനാകാതെ അനുമോദ് ബസ് ഇടത്തേക്കു വെട്ടിച്ച് മൺതിട്ടയിൽ ഇടിച്ചുനിർത്തുകയായിരുന്നു. ബസിന്‍റെ ഇടതുഭാഗത്തെ ടയറുകൾ ചാലിൽ വീണതും തുണയായി. ബസ് ആടിയുലഞ്ഞതോടെ സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാർ നിലവിളിച്ചു. ചിലർ ജനാല വഴി പുറത്തേക്കു ചാടി. മറ്റു ചിലർ ഡ്രൈവറുടെ വാതിൽ വഴി പുറത്തിറങ്ങി. മുന്നിലുള്ള വാതിൽ തുറന്ന് സാഹസപ്പെട്ടാണു മുഴുവൻ യാത്രക്കാരെയും ഇറക്കിയത്. മാനന്തവാടിയിൽനിന്നു മറ്റൊരു ബസ് എത്തിച്ചു രാത്രി 10 ഓടെയാണ് യാത്ര പുനരാരംഭിച്ചത്.