ആലപ്പുഴ: രാജ്യം കണ്ട ഏറ്റവും വലിയ അഴിമതികളിലൊന്നായ റഫാൽ ഇടപാടിലെ ഒന്നാംപ്രതി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
നരേന്ദ്ര മോദിയുടേയും അരുണ്‍ ജയ്റ്റ്ലിയുടേയും അറിവോടെയാണ് അഴിമതി. മോദി ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും ദുർബലനായ പ്രധാനമന്ത്രിയാണ്. റഫാൽ ഇടപാടിൽ അനിൽ അംബാനിയുടെ റിലയൻസ് ഡിഫൻസിനെ പങ്കാളിയാക്കാൻ ആവശ്യപ്പെട്ടത് ഇന്ത്യൻ സർക്കാർ തന്നെയാണെന്ന മുൻ ഫ്രഞ്ച് പ്രസിഡന്റിന്റെ വെളിപ്പെടുത്തൽ ഗൗരവമുള്ളതാണ്. പുതിയ വെളിപ്പെടുത്തലോടെ പ്രധാനമന്ത്രി ഇന്ത്യയെ ഒറ്റിക്കൊടുത്തതായി തെളിഞ്ഞിരിക്കുകയാണ്.
രാജ്യത്തിന്റെ സുരക്ഷയെ പോലും ഇവർ അപകടത്തിലാക്കിയിരിക്കുകയാണ്. നോട്ട് നിരോധിക്കൽ, ജിഎസ്ടി ഉൾപ്പെടെ മോദി നടപ്പാക്കിയ പദ്ധതികളെല്ലാം പരാജയപ്പെട്ടിരിക്കുന്നു. വർഗീയ വികാരം ആളിക്കത്തിക്കുന്ന പ്രവർത്തനം മാത്രമാണ് ബിജെപി സർക്കാരിനു കീഴിൽ രാജ്യത്ത് നടക്കുന്നത്. ജനങ്ങൾക്കു വേണ്ടി ഒരുനല്ല കാര്യവും ചെയ്യാൻ കേന്ദ്രസർക്കാരിനു കഴിയുന്നില്ല. രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെ ന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
റഫാൽ: ഒന്നാംപ്രതി പ്രധാനമന്ത്രിയെന്നു ചെന്നിത്തല
12:11 AM Sep 23, 2018 | Deepika.com