തിരുവനന്തപുരം: സാലറി ചലഞ്ചുമായി ബന്ധപ്പെട്ടു സംസ്ഥാനത്തെ സർക്കാർ ജീവനക്കാരിലും അധ്യാപകരിലും 40 ശതമാനം പേർ ഇതുവരെ വിസമ്മതപത്രം നൽകിയതായി യുണൈറ്റഡ് ടീച്ചേഴ്സ് ആൻഡ് എംപ്ലോയീസ് ഫെഡറേഷൻ കണ്‍വീനർ എൻ.കെ. ബെന്നി ദീപികയോടു പറഞ്ഞു. അവസാന ദിവസമായ ഇന്ന് കൂടുതൽ പേർ വിസമ്മത പത്രം നൽകും. ഇതോടെ ജീവനക്കാരിൽ 60 ശതമാനം പേരും വിസമ്മതപത്രം നൽകിയരാകും.
സ്ഥലംമാറ്റം അടക്കമുള്ള അച്ചടക്ക നടപടി ചൂണ്ടിക്കാട്ടിയാണു സർക്കാർ ഭീഷണിപ്പെടുത്തുന്നത്. സാലറി ചലഞ്ചുമായി ബന്ധപ്പെട്ടു സർക്കാർ പൊതു ഉത്തരവിറക്കിയ ശേഷം ഓരോ വകുപ്പിന്റെയും തലവന്മാർ പ്രത്യേക ഉത്തരവും ഇറക്കിയിട്ടുണ്ട്. പല തരത്തിൽ ഭീഷണിപ്പെടുത്തിയും സമ്മർദത്തിലാക്കിയുമാണു ഭരണാനുകൂല സംഘടനകൾ ഇക്കാര്യത്തിൽ ഇടപെടുന്നതെന്നും അദ്ദേഹം ആരോപിച്ചു.
40 ശതമാനം ജീവനക്കാർ വിസമ്മതപത്രം നൽകിയതായി യുടിഇഎഫ്
01:05 AM Sep 22, 2018 | Deepika.com