തളിപ്പറമ്പ്: സംശയകരമായ സാഹചര്യത്തില്‍ 44.6 പവന് സ്വര്‍ണവുമായി രണ്ട് ഉത്തര്‍പ്രദേശ് സ്വദേശികളെ പോലീസ് പിടികൂടി. ആഗ്രയിലെ വിശ്വംഭര്‍(33), മേദിനിപൂരിലെ ശ്യാമള്ദാല്(31) എന്നിവരെയാണ് തളിപ്പറമ്പ് ദേശീയപാതയ്ക്കു സമീപത്തെ ബദരിയ പ്ലാസ ഹോട്ടലിനു സമീപത്തുനിന്നു പോലീസ് പിടികൂടിയത്.
മഫ്ടിയിലെത്തിയ പോലീസിനെ കണ്ടയുടൻ ഇരുവരും സ്വര്‍ണം വലിച്ചെറിഞ്ഞ് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് ബലംപ്രയോഗിച്ചു പിടികൂടി. തളിപ്പറമ്പിലേക്ക് കഞ്ചാവ് എത്തിക്കുന്നത് ഇവരാണെന്നു സംശയിച്ചു കുറച്ചുദിവസങ്ങളായി പോലീസ് ഇരുവരെയും നിരീക്ഷിച്ചുവരികയായിരുന്നു. 61.9 ഗ്രാം ബോംബെ ചെയിന്‍, 6.1 ഗ്രാം മൂന്നു തങ്കക്കട്ടികള്‍, രണ്ടു സ്വര്‍ണക്കട്ടികള്‍ എന്നിവയുള്‍പ്പെടെയാണു പോലീസ് കണ്ടെടുത്തത്. ചെറുവത്തൂരിലെ ഒരു ജ്വല്ലറിയിൽ കൊടുക്കാനുള്ള സ്വര്‍ണമാണെന്നാണു കസ്റ്റഡിയിലുള്ളവര്‍ പോലീസിനോടു പറഞ്ഞത്.
44.6 പവന് സ്വര്‍ണവുമായി രണ്ട് യുപി സ്വദേശികൾ തളിപ്പറന്പിൽ പിടിയിൽ
11:42 PM Sep 21, 2018 | Deepika.com