കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പിനായി അരയും തലയും മുറുക്കി രംഗത്തിറങ്ങാന്‍ കേന്ദ്ര നേതൃത്വം തീരുമാനിച്ചിരിക്കേ കേരളത്തില്‍ വീണ്ടും ബിജെപി ഗ്രൂപ്പിസം തലപൊക്കുന്നു. സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ളയുടെ വിവാദ പ്രസ്താവനയാണ് എതിർപ്പിനു കാരണമായത്.
"" തെരഞ്ഞെടുപ്പു വാഗ്ദാനങ്ങള്‍ ആരെങ്കിലും കാര്യമായി എടുക്കുമോ’’എന്നായിരുന്നു പെട്രോൾ വില 50 രൂപയാക്കുമെന്ന ബിജെപി പ്രകടനപത്രികയിലെ വാഗ്ദാനം ചൂണ്ടിക്കാണിച്ച മാധ്യമ പ്രവര്ത്തകരുടെചോദ്യത്തോടുള്ള ശ്രീധരന്‍പിള്ളയുടെ മറുപടി. തെരഞ്ഞെടുപ്പിനായി പാര്‍ട്ടി ഒരുങ്ങിയിരിക്കുന്ന പശ്ചാത്തലത്തിൽ വാഗ്ദാനങ്ങളുമായി ഇനി എങ്ങിനെ ജനങ്ങളുടെയടുത്ത് ചെല്ലുമെന്നാണ് പാർട്ടിയിലെ പലരും ചോദിക്കുന്നത്. അതേസമയം, പ്രധാനമന്ത്രി നടപ്പിലാക്കിയ വാഗ്ദാനങ്ങള്‍ എണ്ണിയെണ്ണിപറഞ്ഞ് ബിജെപി മുൻവക്താവ് പി. രഘുനാഥ് രംഗത്തുവരികയും ചെയ്തു. വി. മുരളീധരവിഭാഗത്തിലെ പ്രമുഖനായ രഘുനാഥിന്റെ പോസ്റ്റ് വിവാദമായതോടെ അദ്ദേഹം തന്നെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്നും പാര്‍ട്ടി ശത്രുക്കളാണ് ഇത്തരം വിവാദങ്ങള്‍ക്ക് പിന്നിലെന്നും പറഞ്ഞുകൊണ്ട് മറ്റൊരു പോസ്റ്റും ഇട്ടു. എന്നാല്‍, അതിനുമുന്‍പുതന്നെ പാര്‍ട്ടി അധ്യക്ഷനെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ടുള്ള പോസ്റ്റ് സമൂഹമാധ്യങ്ങളില്‍ വൈറലായി.
ഉണ്ടാകാൻ പാടില്ലാത്തതും അനവസരത്തിലുള്ളതുമായ പസ്താവനയാണ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷനില്‍നിന്ന് ഉണ്ടായതെന്നാണ് പാര്‍ട്ടി വൃത്തങ്ങളുടെ വിലയിരുത്തല്‍. ഇക്കാര്യങ്ങള്‍ കേന്ദ്രശ്രദ്ധയില്പ്പെടുത്താനുള്ള നീക്കത്തിലാണ് പാര്‍ട്ടിയിലെ മറുവിഭാഗം.
ശ്രീധരൻപിള്ളയുടെ വിവാദ പ്രസ്താവന: ബിജെപിക്ക് അതൃപ്തി
01:04 AM Sep 20, 2018 | Deepika.com