തിരുവനന്തപുരം : കേരളത്തിൽ പ്രളയവും മണ്ണിടിച്ചിലും ഉരുൾപൊട്ടലും മൂലമുണ്ടായ നാശനഷ്ടം വിലയിരുത്തുന്നതിന് കേന്ദ്ര ആഭ്യന്തര സ്പെഷൽ സെക്രട്ടറി ബി. ആർ. ശർമയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നു രാത്രിയോടെ കേരളത്തിലെത്തും. 24 വരെ സംഘം കേരളത്തിലുണ്ടാവും.
ആഭ്യന്തര ജോയിന്റ് സെക്രട്ടറി എ. വി. ധർമ റെഡ്ഡി, നീതി ആയോഗ് ഉപദേശകൻ ഡോ. യോഗേഷ് സൂരി, ധനവകുപ്പ് ഉപദേശകൻ അഷു മാത്തൂർ, കാർഷിക സഹകരണ കർഷക ക്ഷേമ ജോയിന്റ് സെക്രട്ടറി ഡോ. ബി. രാജേന്ദർ, ഗ്രാമവികസന ജോയിന്റ് സെക്രട്ടറി കമ്രാൻ റിസ്വി, ഊർജ ചീഫ് എൻജിനിയർ വന്ദന സിംഗാൾ, ഗതാഗതം, റോഡ്, ഹൈവേ വകുപ്പ് തിരുവനന്തപുരം റീജിയണൽ ഓഫീസർ വി.വി. ശാസ്ത്രി, ജലവിഭവ കമ്മീഷണർ ടി. എസ്. മെഹ്റ, കുടിവെള്ള വിതരണ അഡീഷണൽ അഡ്വൈസർ ഡോ. ദിനേശ് ചന്ദ്, ദേശീയ ദുരന്തനിവാരണ അഥോറിറ്റി ജോയിന്റ് സെക്രട്ടറി അനിൽ കുമാർ സംഗി എന്നിവരാണ് സംഘത്തിലുള്ളത്.
നാശനഷ്ടം വിലയിരുത്തുന്നതിനു കേന്ദ്രസംഘം ഇന്നെത്തും
01:04 AM Sep 20, 2018 | Deepika.com