തിരുവനന്തപുരം: മന്ത്രിമന്ദിരങ്ങളുടെ അറ്റകുറ്റപ്പണിയുടെ കണക്ക് ഇനി മന്ത്രിമാരുടെ പേരിൽ വേണ്ടെന്നു മന്ത്രിസഭാ തീരുമാനം.
മന്ത്രിമന്ദിരങ്ങളുടെ ചുമതല പൊതുമരാമത്തു വകുപ്പിനാണ്. ഇതിനാൽ അറ്റകുറ്റപ്പണി നടത്തി പരിപാലിക്കേണ്ടതും പൊതുമരാമത്ത് വകുപ്പിന്റെ ചുമതലയാണെന്നും അവരുടെ ചെലവിൽത്തന്നെ അതു നടത്തിയാൽ മതിയെന്നും മന്ത്രിസഭ തീരുമാനിക്കുകയായിരുന്നു.
അതേസമയം മന്ത്രിമാർ പ്രത്യേകമായി ആവശ്യപ്പെട്ടു വരുത്തുന്ന മാറ്റങ്ങളും നിർമാണ ജോലികളും മന്ത്രിമാരുടെ ചെലവിൽ ഉൾപ്പെടുത്താനും തീരുമാനിച്ചു.
മന്ത്രിമന്ദിരങ്ങൾക്കു ലക്ഷക്കണക്കിനു രൂപയുടെ അറ്റകുറ്റപ്പണി നടത്തുന്നതു മാധ്യമങ്ങളിൽ വാർത്തയാകുന്ന സാഹചര്യത്തിലാണു മന്ത്രിസഭയുടെ തീരുമാനം.
മന്ത്രിമന്ദിരങ്ങളുടെ അറ്റകുറ്റപ്പണികളുടെ കണക്ക് ഇനി മന്ത്രിമാരുടെ പേരിൽ ഇല്ല
12:44 AM Sep 20, 2018 | Deepika.com