തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിവിധ ജില്ലകളിൽ നിന്നു ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നടത്തിയ ധനസമാഹരണ യജ്ഞത്തിലൂടെ ഇതുവരെ 189.62 കോടി രൂപ ലഭിച്ചതായി മന്ത്രി ഇ.പി. ജയരാജൻ അറിയിച്ചു. കണ്ണൂർ-30.87 കോടി, ആലപ്പുഴ-24 കോടി ജില്ലകളാണ് ഏറ്റവും കൂടുതൽ തുക സമാഹരിച്ചത്. പണമായി ലഭിച്ചതിനു പുറമെ സ്വർണവും വസ്തുക്കളും സംഭാവനയായി ലഭിച്ചു. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 7.56 കോടി രൂപ സംഭാവന നൽകി.
കേരള സർവകലാശാല- 47.91 ലക്ഷം, കോളജ് വിദ്യാഭ്യാസ വകുപ്പ് -30.98 ലക്ഷം, എംജി യൂണിവേഴ്സിറ്റി- 13.44 ലക്ഷം, കണ്ണൂർ യൂണിവേഴ്സിറ്റി- 18.54 ലക്ഷം, കാലിക്കട്ട് യൂണിവേഴ്സിറ്റി- 16.41 ലക്ഷം രൂപ സംഭാവന നൽകി. സംസ്ഥാനത്തെ 14,757 സ്കൂളുകളിൽനിന്ന് 15.18 കോടി രൂപയും ലഭിച്ചു.
10,000 രൂപ വിഹിതമുളള അടിയന്തര സഹായം ഇതുവരെ 5,50,703 കുടുംബങ്ങൾക്ക് നൽകി. മരിച്ചവരുടെ ആശ്രതരായ 327 കുടുംബങ്ങൾക്ക് മരണാനന്തര ധനസഹായം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
ജില്ലകളിൽനിന്ന് 189.62 കോടി പിരിച്ചു
12:44 AM Sep 20, 2018 | Deepika.com