കിഴക്കമ്പലം: മഴുവന്നൂരിൽ വീട്ടുമുറ്റത്തു പാർക്കുചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ച കേസിലെ പ്രതി പിടിയിൽ. തിരുവനന്തപുരം നെയ്യാറ്റിൻകര കച്ചപ്പുറം ചെരുവിള വീട്ടിൽ രഞ്ജിത്തി(19)നെയാണ് കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 12ന് രാത്രിയാണു മഴുവന്നൂർ കേറമ്പേൽ സിജോ ജോർജിന്റെ ഉടമസ്ഥതയിലുള്ള ബൈക്ക് മോഷണം പോയത്. ഇതിന്റെ അന്വേഷണം നടക്കവേ കൊടകര ഭാഗത്തു വഴിയാത്രക്കാരനെ ഇടിച്ചിട്ട പ്രതി മോഷ്ടിച്ച ബൈക്ക് ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് പ്രതി ചികിത്സ തേടിയ കൊടകരയിലെ ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ തുടരന്വേഷണത്തിൽ കോലഞ്ചേരിയിൽ വർക്ക്ഷോപ്പിൽ ജോലി ചെയ്തു വരികയായിരുന്ന പ്രതിയെ ഐരാപുരം ഭാഗത്തുള്ള വീട്ടിൽനിന്നാണു പിടികൂടിയത്.
അപകടം നടന്ന സ്ഥലത്തുനിന്നു മോഷണം പോയ ബൈക്കും പോലീസ് കണ്ടെടുത്തു. സിഐ ജെ. കുര്യാക്കോസ്, പോലീസുകാരായ ഷൈജൻ, സുബൈർ, ജോൺ, ഏലിയാസ്, സജീവൻ, മനോജ്, മനാഫ്, ജമാൽ, ജയലാൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു പിടികൂടിയത്. പ്രതിയെ കോലഞ്ചേരി കോടതി റിമാൻഡ് ചെയ്തു.
ബൈക്ക് മോഷ്ടിച്ച പ്രതി പിടിയിൽ
11:46 PM Sep 19, 2018 | Deepika.com