കൊച്ചി: ശബരിമലയിലെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ മാസ്റ്റർപ്ലാനിലെ നിർദേശങ്ങൾക്കനുസരിച്ചാവുമെന്നു സർക്കാർ ഹൈക്കോടതിയിൽ ബോധിപ്പിച്ചു.
പ്രളയദുരന്തത്തെത്തുടർന്ന് ശബരിമലയിലും പന്പയിലുമുണ്ടായ നാശനഷ്ടങ്ങൾ ചൂണ്ടിക്കാട്ടി പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കുവേണ്ടി ശബരിമല സ്പെഷൽ കമ്മീഷണർ എം. മനോജ് റിപ്പോർട്ട് നൽകിയിരുന്നു. ദേവസ്വം വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഡിവിഷൻ ബെഞ്ച് കമ്മീഷണർ നൽകിയ റിപ്പോർട്ടിൻമേൽ സർക്കാരിന്റെ നിലപാട് തേടിയിരുന്നു.
തുടർന്നാണ് മാസ്റ്റർ പ്ലാനിനുസരിച്ചുള്ള പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തുമെന്ന് സർക്കാർ അറിയിച്ചത്. ശബരിമല ഉന്നതാധികാര സമിതി ഈ മാസം 24നു യോഗം ചേരുന്നുണ്ട്. നിർദേശങ്ങൾ സമിതിയുടെ പരിഗണനയ്ക്ക് സമർപ്പിക്കുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
ശബരിമല പുനരുദ്ധാരണം മാസ്റ്റർപ്ലാനനുസരിച്ചെന്ന് സർക്കാർ
11:53 PM Sep 18, 2018 | Deepika.com