തിരുവനന്തപുരം: ബിരുദ പരീക്ഷാ നടത്തിപ്പിലെ ഭാരം കുറയ്ക്കാൻ ഒന്ന്, മൂന്ന്, അഞ്ച് സെമസ്റ്റർ പരീക്ഷകൾ കോളജുതലത്തിൽ നടത്തുന്നത് സർവകലാശാലകൾ ആലോചിക്കണമെന്നു ഉന്നത വിദ്യാഭ്യാസമന്ത്രി കെ.ടി. ജലീൽ .വിവിധ സർവകലാശാല സിൻഡിക്കറ്റ് അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് മന്ത്രി ഇത്തരത്തിൽ ഒരു അഭിപ്രായം മുന്നോട്ടുവച്ചത്.
രണ്ട്, നാല്, ആറ് സെമസ്റ്റർ പരീക്ഷകൾ സർവകലാശാലകൾ നടത്തുകയും ഇതിന്റെ അടിസ്ഥാനത്തിൽ ബിരുദ ഫലത്തിലെ ഗ്രേഡ് നിശ്ചയിക്കുകയും ചെയ്യണം. ബിരുദപരീക്ഷകളുടെ അവസാന സെമസ്റ്ററിന്റെ ഫലം ഏപ്രിൽ 30 നകവും ബിരുദാനന്തര ബിരുദ പരീക്ഷാഫലം മേയ് 31നകവും പൂർത്തിയാക്കണം. പരീക്ഷാനടത്തിപ്പിലെ കാലഹരണപ്പെട്ട പ്രവർത്തനരീതികൾ മാറ്റണം. ഓണ്‍ലൈനായി ചോദ്യപേപ്പർ ലഭ്യമാക്കണം. ഉത്തര ക്കടലാസുകൾ ഓണ്‍ലൈനായി ലഭ്യമാക്കാനും കഴിയണം. പരീക്ഷകൾ തീർന്നാലുടൻ മൂല്യനിർണയം ആരംഭിക്കണം.
നാക് അക്രഡിറ്റേഷൻ പോലെ സ്വാശ്രയകോളജുകളെ വിലയിരുത്താൻ സാക് (സ്റ്റേറ്റ് അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗണ്‍സിൽ) രൂപീകരിക്കും. ഓരോ സിൻഡിക്കറ്റുകളും പ്രാദേശിക, ജില്ല, ഏരിയ അടിസ്ഥാനത്തിൽ സാക് രൂപീകരിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
ബിരുദ സെമസ്റ്റർ പരീക്ഷകളിൽ പകുതി കോളജ് തലത്തിൽ നടത്തുന്നത് ആലോചിക്കണം: മന്ത്രി കെ.ടി. ജലീൽ
11:22 PM Sep 17, 2018 | Deepika.com