കണ്ണൂർ വിമാനത്താവളം: ഡിജി പരിശോധന ഇന്നു മുതൽ

12:34 AM Sep 17, 2018 | Deepika.com
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളം വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനമാരംഭിക്കുന്നതിനുള്ള ലൈസൻസിനായുള്ള വ്യോമയാന മന്ത്രാലയത്തിന്‍റെ പരിശോധന ഇന്ന് ആരംഭിക്കും. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്‍റെ (ഡിജിസിഎ) രണ്ടംഗസംഘമാണ് പരിശോധനയ്ക്ക് എത്തുന്നത്. പരിശോധന 19 വരെ നീണ്ടുനിൽക്കും. ഡിജിസിഎ അംഗങ്ങളിൽ ചിലർ നേരത്തെ വിമാനത്താവളത്തിലെത്തി പരിശോധന നടത്തിയിരുന്നു.

ലൈസൻസ് ലഭിച്ചാൽ അടുത്തമാസം അവസാനത്തോടെ വാണിജ്യാടിസ്ഥാനത്തിലുള്ള സർവീസ് ആരംഭിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കിയാൽ. സിവിൽ ഏവിയേഷന്‍റെ പരിശോധന പൂർത്തിയായതിനുശേഷം വലിയ യാത്രാവിമാനം റൺവേയിൽ ഇറക്കിയുള്ള പരിശോധനയും നടത്തുന്നുണ്ട്. 200 പേർക്കിരിക്കാവുന്ന വിമാനമാണ് പരീക്ഷണാർത്ഥം റൺവേയിലിറക്കുന്നത്. ഈ ആഴ്ചതന്നെ ഈ പരിശോധന നടക്കുമെന്നാണ് വിമാനത്താവളവുമായി ബന്ധപ്പെട്ടവർ പറയുന്നത്. ഇതോടെ പരിശോധനകളെല്ലാം പൂർത്തിയാകും.

അതേസമയം, വിമാനത്താവളത്തിലെ റൺവേ, പാസഞ്ചർ ടെർമിനൽ, സുരക്ഷാസംവിധാനങ്ങൾ, കസ്റ്റംസ് പരിശോധനാ സംവിധാനങ്ങൾ എന്നിവയൊക്കെ പൂർണസജ്ജമാണ്. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബിസിഎഎസ്), എയർപോർട്ട് ഇക്കോണമിക് റഗുലേറ്ററി അഥോറിറ്റി (എഇആർഎ), ഇൻസ്ട്രുമെന്‍റൽ ലാൻഡിംഗ് സിസ്റ്റം(ഐഎൽഎസ്) പരിശോധനകളൊക്കെ വിജയകരമായാണു പൂർത്തിയാക്കിയത്.