നിലമ്പൂർ: പ്രവാസി മലയാളിയുടെ കുമ്പസാരം ടെലിഫിലിം വൈറലാവുന്നു. പത്തു ദിവസത്തിനുള്ളിൽ കണ്ടത് രണ്ടു ലക്ഷത്തിലേറെ പേർ. നിലമ്പൂർ ഇടിവണ്ണ സ്വദേശി മുള്ളൂർ തങ്കച്ചന്റെയും ഡെയ്സിയുടെയും മകൻ റെസ്ബിൻ അഗസ്റ്റ്യനാണ് രചനയും സംവിധാനവും എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നത്.
14 മിനിറ്റും 26 സെക്കൻഡും ദൈർഘ്യമുള്ള ടെലിഫിലിം കുമ്പസാരമെന്ന കൂദാശയുടെ പവിത്രത വ്യക്തമാക്കുന്നതാണ്. കുമ്പസാരമെന്ന കൂദാശ അവഹേളിക്കപ്പെട്ട പശ്ചാത്തലത്തിലാണ് എന്താണ് കുമ്പസാരമെന്നു വ്യക്തമാക്കുന്നതും അതിൽ പാരമ്പര്യമായുള്ള വിശ്വാസത്തിന്റെ തീവ്രത എടുത്തു കാട്ടുന്നതുമായ ടെലിഫിലിം. ഖത്തർ ജീസസ് യൂത്തിന്റെ ബാനറിലാണ് ടെലിഫിലിം. മൂകനായ വ്യക്തി തന്റെ പാപങ്ങൾ ആംഗ്യഭാഷയിലൂടെ വൈദികനുമായി കുമ്പസാരത്തിൽ പങ്കുവയ്ക്കുന്ന ഹൃദയസ്പർശിയായ രംഗവും ടെലിഫിലിമിനെ ഏറെ ശ്രദ്ധേയമാക്കുന്നു. നാലുവർഷമായി ഖത്തറിലെ ജീസസ് യൂത്തിൽ റെസ്ബിൻ സജീവമാണ്. ഭാര്യ: ഡെല്ല. മക്കൾ: ജിയെന്ന, സേറ.
‘കുമ്പസാരം’ടെലിഫിലിം വൈറലാകുന്നു
12:22 AM Sep 17, 2018 | Deepika.com