കൊലപാതകക്കേസിലെ പ്രതി എട്ടു വര്‍ഷത്തിനുശേഷം പിടിയില്‍

01:50 AM Sep 16, 2018 | Deepika.com
കോഴിക്കോട്: പെണ്‍കുട്ടിയുമായുള്ള അടുപ്പത്തെത്തുര്‍ന്ന് ആസാം സ്വദേശിയായ യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി എട്ടു വര്‍ഷത്തിനുശേഷം പിടിയില്‍. ആസാമിലെ ചാബോല്‍ താലൂക്കിലെ ഏനൂര്‍ റഹ്‌മാന്‍ (20) കൊല്ലപ്പെട്ട കേസിലാണു ആസാമിലെ കൊക്രാജാര്‍ ജില്ലക്കാരനായ ഷഹ്‌നൂർ അലി (22) യെ ക്രൈംബ്രാഞ്ച് ഹര്‍ട്ട് ആന്‍ഡ് ഹോമിസൈഡ് വിഭാഗം (എച്ച്എച്ച്‌ഡബ്ല്യു-3) ഡിറ്റക്ടീവ് ഇന്‍സ്പക്ടർ എം.വി. അനില്‍കുമാറും സംഘവും പിടികൂടിയത്.

ഇന്നലെ പുലര്‍ച്ചെ 2.45 നാണ് ബിലാസിപ്പാറയിലെ വീട്ടില്‍നിന്ന് പ്രതിയെ പിടികൂടിയത്. അവിടത്തെ പോലീസിന്‍റെ സഹായത്തോടെ പിടികൂടിയ പ്രതിയുമായി ക്രൈംബ്രാഞ്ച് സംഘം കോഴിക്കോട്ടക്കു യാത്രതിരിച്ചു. കേസില്‍ 2016 മാര്‍ച്ചില്‍ മലപ്പുറം ജില്ലയിലെ വാഴയൂര്‍ നടുവങ്ങോട്ടുമല കാരേങ്ങല്‍ വീട്ടില്‍ ഷിഹാബുദ്ദീന്‍ (33), ആസാമിലെ ദുബ്റി ജില്ലക്കാരനായ ജലിബർ ഹഖ് എന്നിവരെ ക്രൈംബ്രാഞ്ച് പിടികൂടിയിരുന്നു. കൊലപാതകത്തിൽ ജലിബർ ഹഖിന്‍റെ സുഹൃത്തായിരുന്ന ഷഹ്‌നൂര്‍ അലിയും പങ്കാളിയായിരുന്നു. 2010 ഫെബ്രുവരി രണ്ടിനാണു കേസിനാസ്പദമായ സംഭവം.

ഷിഹാബുദ്ദീന്‍റെ ബന്ധുവായ പെണ്‍കുട്ടിയുമായി ഏനൂർ റഹ്‌മാനുള്ള അടുപ്പമാണു കൊലപാതകത്തിൽ കലാശിച്ചത്. വാഴയൂര്‍ ചണ്ണയില്‍മൂലോട്ടില്‍ പുറായിലെ ചെങ്കല്‍ ക്വാറിയിലായിരുന്നു ഏനൂര്‍ റഹ്‌മാന്‍റെ മൃതദേഹം കണ്ടെത്തിയത്. കഴുത്തില്‍ മുണ്ടുമുറുക്കി ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. കാലുകളും കൈകളും മുണ്ടുകൊണ്ടു കെട്ടിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. വാഴക്കാട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് രണ്ടുമാസത്തിനു ശേഷം മാര്‍ച്ചില്‍ ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.

18 വയസ് പ്രായമുള്ളപ്പോഴാണു ആസാമിൽനിന്ന് ഏനൂര്‍ റഹ്‌മാന്‍ കേരളത്തിലെത്തിയത്. ബന്ധുവായ പെണ്‍കുട്ടിയുമായി റഹ്‌മാന്‍ അടുപ്പത്തിലായത് ഷിഹാബുദ്ദീന്‍റെ ശത്രുതയ്ക്ക് കാരണമായി. ഷിഹാബുദ്ദീന്‍ മറ്റൊരു ക്വാറിയിലെ തൊഴിലാളിയാണ്. 2010 ജനുവരി 31-ന് പുലര്‍ച്ചെ കൊലപ്പെടുത്തുകയായിരുന്നു.നേരത്തെ ചോദ്യം ചെയ്തവരെ വീണ്ടും ചോദ്യം ചെയ്തതിനിടെയാണ് ജലിബര്‍ സംശയനിഴലിലായത്. തുടര്‍ന്നു ജലിബറിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ കൊലപാതകത്തിന്‍റെ ചുരുളഴിയുകയായിരുന്നു.