കോട്ടയം അതിരൂപതാവൈദികർ ഒരു മാസത്തെ പ്രതിഫലം ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകും

01:12 AM Sep 13, 2018 | Deepika.com
കോട്ടയം: പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന നാനാജാതി മതസ്ഥരായ ജനങ്ങൾക്ക് അടിയന്തര സഹായമെത്തിക്കാൻ വിവിധ ജില്ലകളിലെ പ്രളയബാധിത പ്രദേശങ്ങളിൽ നേതൃത്വം നൽകിയ കോട്ടയം അതിരൂപതയിലെ വൈദിക സമൂഹം തുടർ പുനരധിവാസ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തവും നേതൃത്വവും നൽകും. തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്‍ററിൽ കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ടിന്‍റെ അധ്യക്ഷതയിൽ ചേർന്ന വൈദിക സമിതി പ്രതിനിധി യോഗം അതിരൂപതയിൽ ശുശ്രൂഷ ചെയ്യുന്ന എല്ലാ വൈദികരും തങ്ങളുടെ ഒരു മാസത്തെ പ്രതിഫലം പ്രളയദുരിതാശ്വാസ ഫണ്ടിലേക്കു നീക്കി വയ്ക്കുവാൻ നിർദേശിച്ചു.

നാല് കോടി 30 ലക്ഷം രൂപയുടെ അടിയന്തര സഹായങ്ങൾ നടപ്പിലാക്കിയതിനു തുടർച്ചയായി ജാതിമത ഭേദമന്യേ എല്ലാവർക്കും സേവനങ്ങൾ ലഭ്യമാക്കുന്ന പ്രവർത്തനശൈലി സ്വീകരിച്ചിട്ടുള്ള കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റി, മലബാർ സോഷ്യൽ സർവീസ് സൊസൈറ്റി, ഗ്രീൻവാലി ഡെവലപ്മെന്‍റ് സൊസൈറ്റി എന്നിവ വഴിയായി ഭൂമി ഇല്ലാത്തവർക്ക് ഭൂമി ലഭ്യമാക്കൽ, ഭവനനിർമാണം, ഭവനപുനരുദ്ധാരണം, ശൗചാലയനിർമാണം, ഉപവരുമാന മാർഗങ്ങളുടെ ലഭ്യമാക്കൽ, കൃഷിപുനരുദ്ധാരണം, വിദ്യാഭ്യാസ സഹായം, അനുദിന ജീവിതസന്ധാരണത്തിനുള്ള സാന്പത്തിക സഹായം, വൈദ്യസഹായം, കൗണ്‍സലിംഗ് എന്നിവ ലഭ്യമാക്കാനുള്ള സുസ്ഥിര പദ്ധതികളാണു കോട്ടയം അതിരൂപത രൂപം നൽകിയിരിക്കുന്നത്. സേവനങ്ങൾ ഓരോ പ്രദേശങ്ങളിലെയും പ്രളയബാധിതർക്ക് സമയബന്ധിതമായി എത്തിച്ചു നൽകുന്നതിനുള്ള നടപടികൾക്ക് കാര്യക്ഷമമായി നേതൃത്വം വഹിക്കുവാൻ വൈദിക യോഗത്തിൽ തീരുമാനമായി.