"മടങ്ങിയെത്തുമ്പോൾ പാമ്പിനെ പേടിക്കേണ്ട'

01:11 AM Aug 21, 2018 | Deepika.com
തിരുവനന്തപുരം: വെള്ളം കയറിയ വീടുകളിലേക്കു മടങ്ങിയെത്തുന്നവർക്ക് പാമ്പിനെക്കുറിച്ചുള്ള ഭീതി വേണ്ടെന്നും അൽപ്പം ശ്രദ്ധ മാത്രം മതിയെന്നും വാവ സുരേഷ് പിആർഡിയോടു പറഞ്ഞു.

* വീടുകളിലെത്തുമ്പോൾ പടിക്കലുള്ള ചവിട്ടി, കുന്നുകൂടിക്കിടക്കുന്ന തുണികൾ, ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, ക്ലോസറ്റ്, വാഷ് ബേസിൻ, അടുക്കളഭാഗത്തുള്ള കാണാൻ കഴിയാത്ത ഇടങ്ങൾ, വാതിലുകൾക്കടുത്തുള്ള വിടവുകൾ എന്നിവിടങ്ങളിൽ പാമ്പുകളുടെ സാന്നിധ്യം ഉണ്ടാകാൻ സാധ്യതയുണ്ട്.

* തുണികൾ, ഷൂസുകൾ എന്നിവ ഒരു കാരണവശാലും കൈകൊണ്ട് എടുക്കാൻ ശ്രമിക്കരുത്. നീളമുള്ള കമ്പുകൊണ്ട് തുണി, ഷൂസ് എന്നിവ തട്ടി നോക്കിയ ശേഷമേ ഉപയോഗിക്കാവൂ.

* വീടിനകം നല്ലവണ്ണം വൃത്തിയാക്കിയ ശേഷം അൽപ്പം മണ്ണെണ്ണയോ ഡീസലോ വെള്ളവുമായി ചേർത്ത് തളിക്കണം.

* വീടിനുള്ളിലുള്ള സ്റ്റീൽ അലമാരയ്ക്കുള്ളിലും ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ എന്നിവയ്ക്കിടയിലും പാമ്പുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഈ ഉപകരണങ്ങളെല്ലാം നന്നായി പരിശോധിച്ച ശേഷം മാത്രമേ ഉപയോഗിക്കാവൂ.

* പുറത്തു പാർക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനങ്ങളിലും കാറുകൾക്കൾക്കുള്ളിലും പാമ്പ് ഉണ്ടാകാൻ സാധ്യതയുണ്ട്. കൃത്യമായ പരിശോധന ഇവിടെയും ആവശ്യമാണ്.

* ഇരുചക്ര വാഹനത്തിനുള്ളിൽ പാമ്പിന്‍റെ സാന്നിധ്യമുണ്ടെങ്കിൽ അത് പൊളിക്കാൻ നിൽക്കരുത്, പകരം നല്ല വെയിലുള്ള തുറന്ന സ്ഥലത്ത് വാഹനം നിർത്തിയിട്ടാൽ മതിയാകും. പാമ്പിന് ചൂട് താങ്ങാൻ കഴിയില്ല. അതു തനിയെ പുറത്തേക്കിറങ്ങും.