ദുരിതാശ്വാസ ക്യാന്പിൽ ഭക്ഷണമെത്തിച്ചു മടങ്ങിയ കാർ മറിഞ്ഞു യുവാവ് മരിച്ചു

11:35 PM Aug 20, 2018 | Deepika.com
ചേർത്തല: ദുരിതാശ്വാസ ക്യാന്പിൽ ഭക്ഷണമെത്തിച്ചു മടങ്ങുകയായിരുന്ന കാർ നിയന്ത്രണംവിട്ടു മറിഞ്ഞു യുവാവ് മരിച്ചു. മൂന്നുപേർക്കു പരിക്ക്. വയലാർ പഞ്ചായത്ത് 12-ാം വാർഡ് കൊല്ലപ്പള്ളി മുക്കുടിതറയിൽ വിനോദാ(32)ണ് മരിച്ചത്. തലയ്ക്കു ഗുരുതര പരിക്കേറ്റ കൊല്ലപ്പള്ളി കുത്തോട്ടുചിറയിൽ കെ.എച്ച്. സുധീഷി(30)നെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ ഓടിച്ചിരുന്ന കളവംകോടം കുറ്റാരത്തിൽ കെ.എസ്. സജിത്, സഹോദരൻ രാജേഷ് എന്നിവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി കണ്ണങ്കര അഴീക്കോടൻ കവലയ്ക്കു സമീപമായിരുന്നു അപകടം.

ക്യാന്പിലുള്ളവർക്കു ഭക്ഷണമെത്തിച്ച ശേഷം മടങ്ങുന്പോൾ നായകൾ കൂട്ടത്തോടെ വരികയും പെട്ടെന്നു കാർ നിർത്താൻ ശ്രമിച്ചപ്പോൾ നിയന്ത്രണം വിട്ടു സമീപത്തെ മതിലിൽ ഇടിക്കുകയായിരുന്നു. മുൻസീറ്റിൽ ഇരിക്കുകയായിരുന്ന വിനോദ് വാതിൽ തുറന്നു പുറത്തേക്കു തെറിച്ചുവീണു സർവേ കല്ലിൽ തല ഇടിക്കുകയായിരുന്നു. പിൻസീറ്റിലിരുന്ന സുധീഷിന്‍റെയും തലയ്ക്കാണു പരിക്കേറ്റത്. ഇരുവരെയും ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വിനോദ് മരിച്ചിരുന്നു. സംസ്കാരം നടത്തി. അരൂരിലെ സീഫുഡ് കന്പനിയിലെ ജീവനക്കാരനാണ് വിനോദ്. ഭാര്യ: രേഷ്മ. മകൾ: ആരാധ്യ.