ചങ്ങനാശേരി: പ്രളയബാധിത മേഖലകളിൽ ആശ്വാസം പകർന്ന് ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം. വള്ളങ്ങളിലും ബോട്ടുകളിലുമായി കുട്ടനാട്ടുകാർ എത്തിച്ചേരുന്ന ചങ്ങനാശേരി ബോട്ടുജെട്ടിയിലാണ് മാർ പെരുന്തോട്ടം എത്തിയത്. ആളുകളോടു മാർ പെരുന്തോട്ടം വിവരങ്ങൾ ചോദിച്ചറിഞ്ഞു.
കുട്ടനാടിന്റെ വിവിധ മേഖലകളിൽ വെള്ളത്തിൽ കുടുങ്ങി കിടക്കുന്നവരെ രക്ഷപ്പെടുത്താൻ കൂടുതൽ ബോട്ടുകൾ വിട്ടുതരാൻ കൊല്ലം രൂപത സന്നദ്ധത അറിയിച്ചുണ്ടെന്ന് മാർ പെരുന്തോട്ടം പറഞ്ഞു.അതിരൂപതയുടെ സ്കൂളുകളും കോളജുകളും ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ ആളുകൾക്കു താമസിക്കുന്നതിനായി തുറന്നുകൊടുത്തിട്ടുണ്ടെന്നും ആർച്ച്ബിഷപ് കൂട്ടിച്ചേർത്തു.
അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിലും ദുരിതബാധിത മേഖലകൾ സന്ദർശിച്ചു.
അതിരൂപത വികാരി ജനറാളും രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറുമായ മോണ്‍. മാണി പുതിയിടം, വികാരി ജനറാൾമാരായ മോണ്‍. ജോസഫ് മുണ്ടകത്തിൽ, മോണ്‍. തോമസ് പാടിയത്ത്, കത്തീഡ്രൽ വികാരി ഫാ.കുര്യൻ പുത്തൻപുര, ദീപിക ഫ്രണ്ട്സ് ക്ലബ് സോണൽ ഡയറക്ടർ ഫാ. ജേക്കബ് ചക്കാത്ര, ഡിഎഫ്സി റീജണൽ ഡയറക്ടർ ഫാ.ജോർജ് മാന്തുരുത്തിൽ എന്നിവരും ആർച്ച്ബിഷപ്പിനൊപ്പമുണ്ടായിരുന്നു. പണ്ടകശാലക്കടവ് സെന്റ് ജയിംസ്, പാറേൽ ജെഎം, ആനന്ദാശ്രമം യുപി എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാന്പുകളും മാർ പെരുന്തോട്ടം സന്ദർശിച്ചു.
പ്രളയബാധിതർക്ക് ആശ്വാസം പകർന്ന് ചങ്ങനാശേരി അതിരൂപത
12:15 AM Aug 18, 2018 | Deepika.com