ചിങ്ങമാസ പൂജകൾക്ക് നട തുറന്നു; തന്ത്രിയായി മഹേഷ് മോഹനര് തുടരും

12:24 AM Aug 17, 2018 | Deepika.com
ശബരിമല: ചിങ്ങമാസ പൂജകൾക്കായി ഇന്നലെ വൈകുന്നേരം നട തുറന്നെങ്കിലും തന്ത്രിസ്ഥാനത്ത് മാറ്റമുണ്ടായില്ല. പന്പയിലെ വെള്ളപ്പൊക്കം മൂലം സന്നിധാനത്തേക്ക് പുതുതായി ചുമതലയേൽക്കേണ്ട തന്ത്രി കണ്ഠര് രാജീവരിനു പോകാൻ കഴിയില്ലെന്നായപ്പോൾ സന്നിധാനത്തുള്ള തന്ത്രി കണ്ഠര് മഹേഷ് മോഹനര് ചിങ്ങമാസ പൂജകൾകൂടി നിർവഹിക്കാൻ നിർദേശിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം തന്ത്രി കണ്ഠര് മഹേശ്വരര് മോഹനര് പുല്ലുമേട് വഴിയാണ് സന്നിധാനത്ത് എത്തിയത്.നിറപുത്തിരി ചടങ്ങുകൾ പൂർത്തിയാക്കി ബുധനാഴ്ച രാത്രി നട അടച്ചിരുന്നു. ചിങ്ങമാസ പൂജകൾക്ക് 21 ന് രാത്രി 10 വരെ നട തുറന്നിരിക്കും. 22ന് വൈകുന്നേരം ഓണംപൂജകൾക്കായി തുറക്കും. എന്നാൽ പന്പയിലെ പ്രളയനില കുറഞ്ഞാലേ അയ്യപ്പൻമാർക്ക് പ്രവേശനം അനുവദിക്കൂ എന്ന് ദേവസ്വം ബോർഡ് അറിയിച്ചു.